വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല

പ്രാദേശികം

തീക്കോയി ഗ്രാമപഞ്ചായത്തിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു

തീക്കോയി: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയുധനിക സജ്ജീകരണങ്ങളോടു കൂടിയ ഫിൽറ്റർ ചെയ്ത ശുദ്ധമായ തണുത്ത വെള്ളം രണ്ടു രൂപയ്ക്ക് ലഭിക്കുന്ന വാട്ടർ ATM ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപം എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, വാർഡ് മെമ്പർമാരായ സജി ചോക്കാട്ട്, ജിലുസജി, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ. സോളി സണ്ണി ഓമന ഗോപാലൻ, പരിക്കോച്ച്, എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുഷ്മ രവി സിപിഎം ലോക്കൽ സെക്രട്ടറി ഐസക്ക് ഐസക്, സിപിഐ ലോക്കൽ സെക്രട്ടറി വിനോദ് ജോസഫ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് PMസെബാസ്റ്റ്യൻ, മുൻ മെമ്പർമാരായ അമ്മിണി തോമസ്, ടി ആർ സി ബി, കേരള കോൺഗ്രസ് എം നേതാക്കളായ ഡേവിസ് പാമ്പ്ലാനി, ജോസുകുട്ടികലൂർ, ബാലൻ തെക്കേടത്ത്, എന്നിവർ പങ്കെടുത്തു.

കേരളം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്.

കേരളം

പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല

ന്യൂഡല്‍ഹി : നിര്‍ണായക നടപടിയുമായി കേന്ദ്രം. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല, ഇരട്ട കണക്ഷൻ ഉള്ളവർ ഉടൻ സറണ്ടര്‍ ചെയ്യണം, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറങ്ങി. ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവർ ഉടൻ തന്നെ എല്‍.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.

കേരളം

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം.ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും.അസമില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സാധ്യത.

കോട്ടയം

കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി

പാലാ : കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ഭാരത് ഗ്യാസ് കമ്പനിയുടെ അടൂർ ശ്രീകൃഷ്ണ ഏജൻസിയുടെ വാഹനത്തിൽ ഏജൻസി പരധിക്ക് പുറത്ത്  വിതരണം നടത്തിവന്ന 28 നിറ വാണിജ്യ സിലിണ്ടറുകളും 29 കാലി സിലിണ്ടറുകളുമാണ് വാഹനം സഹിതം പിടികൂടിയത്. എജൻസി വാഹന ഡ്രൈവർ അടൂർ സ്വദേശി ദിലിപ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ പന്തളം സ്വദേശി സുധി, എന്നിവരെ പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്നലെ വൈകിട്ട് എഴിന് വള്ളിച്ചിറ ചെറുകര പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്ന് സിലിണ്ടർ കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ചെത്തിപ്പുഴ, കൂത്താട്ടുകുളം, പാലാ അരുണാപുരം എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഇൻവോയ്സുകളും പിടികൂടിയതായി മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ സിന്ധുമോൾ അറിയിച്ചു.  ഇവർക്കൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ സാം മൈക്കിൾ, അജി ചെറിയാൻ എന്നിവരും പാലാ പൊലീസ് സ്റ്റേഷനിൽ എത്തി മഹസർ തയ്യാറാക്കി സിലിണ്ടറുകൾ കസ്റ്റഡിയിൽ എടുത്തു. സിലിണ്ടർ കടത്തിക്കൊണ്ടുവന്ന  407 മിനി വാനും ജീവനക്കാരെയും പൊലീസിന് കൈമാറി. സംഭവം സംബന്ധിച്ച് മഹസർ ഉൾപ്പെടെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി സപ്ലൈ ഓഫീസർ അറിയിച്ചു.കൂത്താട്ടുകുളം ഭാഗത്തുൾപ്പെടെ വിതരണം ചെയ്ത ശേഷം സംഘം പാലായിലേക്ക് വരുവഴിയാണ് കുടുങ്ങിയത്. 1890 രൂപ വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ 3000ന് മേൽ രൂപ വില ഈടാക്കിയാണ് ഏജൻസി പരിധിക്ക് പുറത്ത് കരിഞ്ചന്തയിൽ വിതരണം ചെയ്തു വരുന്നതെന്ന് പറയുന്നു. കൂത്താട്ടുകുളത്ത് അനധികൃത ഗ്യാസ് വിതരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ഏജൻസി അധികൃതർ ഇവരെ പിന്തുടർന്ന് വരുന്നതിനിടെയാണ് ചെറുകരയിൽ ഡൊമസ്റ്റിക് വിതരണം നടത്തുന്നതിനിടെ സംഘത്തെ തടഞ്ഞ് പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു.

കോട്ടയം

തീക്കോയി ഗ്രാമ പഞ്ചായത്തിൽ ഇടതു ദുർഭരണത്തിനു താക്കീതായി യു.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്‌തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി പറഞ്ഞു. യോഗത്തിൽ ഡി.സി.സി. ജനറൽ ക്രെട്ടറിമാരായ അഡ്വ: വി എം മുഹമ്മദ് ഇല്ല്യാസ്, പ്രകാശ് പുളിക്കൻ, യു. ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ചെയർമാൻ മജുപുളിക്കൻ .യു ഡി എഫ് നേതാക്കളായ ജോയി പൊട്ടനാനി, ഹരി മണ്ണുമഠം, ബേബി മുത്തനാട്ട്, പയസ് കവളം മാക്കൽ, റ്റി. ഡി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, റോജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. ജെയിംസ്, ഓമന ഗോപാലൻ ജയറാണിതോമസുകുട്ടി, പി മുരുകൻ, കൃപാ ബിജു, കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ എം. സി. വർക്കി, റോയി തുരുത്തിയിൽ യു ഡി എഫ് മണ്ഡലം നേതാക്കളായ, രാജേഷ് മുത്തനാട്ട്,സോമി പോർക്കാട്ടിൽ, റോയി മേക്കല്ലായിൽ,ജോസ് കുന്നുംപുറം. ബിജു ആലാനി. ഔസേപ്പച്ചൻ മേക്കാട്ട്,തങ്കച്ചൻ തട്ടാംപറമ്പിൽ മുരളി ഗോപാലൻ, നിസ്സാർ കറുകഞ്ചേരിയിൽ,ചാർളി കൊല്ലപ്പിള്ളി,ബേബി അധികാരം' ജെയ്‌സൺ വാഴയിൽ, ജോൺ കടപ്ലാക്കൽ, സോണി മാട്ടേൽ . ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ജെയ്‌സ് കളത്തൂർ,ബിനു ഒട്ടലാങ്കൽ, ഒ എം കുര്യൻ, ജോൺ പെരുമാലിൽ തുടങ്ങിയവർ പ്രസംഗിച്ചു

കോട്ടയം

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം 2 കോടി – ജോസ്.കെ.മാണി എം.പി

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്റർ ആയ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ  കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോസ്.കെ.മാണി എം.പി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്. സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം കാണുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്കും നാട്ടുക്കാർക്കും വളരെ ഏറെ ഗുണം ചെയ്യുമെന്നും പദ്ധതി പ്രദേശ സന്ദർശനവേളയിൽ പൗരാവലി നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ജോസ്.കെ.മാണി എം.പി.