വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലാ പോലീസ് സ്റ്റേഷൻ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസ് (18) ആണ് മരിച്ചത്. മൃതദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ ഉള്ള സ്വവസതിയിൽ കൊണ്ടുവരും സംസ്കാരം ഉച്ചകഴിഞ്ഞ് 4 മണിക്ക് കാഞ്ഞിരപ്പള്ളി, പാലമ്പ്ര ഗെത് സെമനെ കാത്തലിക് പള്ളിയിൽ നടക്കും.

ഇൻഡ്യ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ആയി. ഡീസൽ വില 91.5 ആയി ഉയർന്നു. കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയായിരുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്

കോട്ടയം

സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആശമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു; വമ്പൻ പ്രഖ്യാപനവുമായി ആദ്യ മന്ത്രിസഭായോഗം

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങൾക്ക് വേണ്ടി പ്രേത്യേകം വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ് രൂപികരിക്കും. കൂടാതെ ആശകളുടെ വേതനം 3000 രൂപയായി വർദ്ധിപ്പിച്ചു. അങ്കണവാടി, സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി.

കോട്ടയം

വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

തൊടുപുഴ ; വെൺമണിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസർ Dr ബിജോയ് തോമസ് മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആണ് ഇന്ന്  രാവിലെ 7.30 ന് ആയിരുന്നു സംഭവം. ഉടനടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാൻ ആയില്ല.

കോട്ടയം

കാഞ്ഞിരപ്പളളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഗതാഗതനിയന്ത്രണം ഇന്ന് മുതൽ..

കാഞ്ഞിരപ്പള്ളി : ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ മെയ്  18 മുതൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും ദേശീയപാതയെ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലുമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഏഴ് പ്രധാന ബസ് സ്റ്റോപ്പുകളിൽ മാറ്റമുണ്ടാകും. ടി.വി.എസ്. റോഡ് വൺവേ ആകും. ഈ റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.  ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാർക്കിങ് നിരോധിച്ചു. റോഡിലെ വെള്ളവരയ്ക്കിപ്പുറമായി റോഡിലേക്ക് കയറ്റി വാഹനങ്ങൾ പാർക്കുചെയ്യാൻ പാടില്ല. ടൗൺ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ കയറ്റിറക്കജോലികൾ രാവിലെ എട്ട് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5.30 വരെയും ഒഴിവാക്കണം. പുൽപ്പേൽ ടെക്സ്റ്റൈൽസിന് മുൻവശം മുതൽ ടി.വി.എസ്. റോഡ് വരെ വാഹനങ്ങൾ 10 മിനിറ്റിൽ അധികം പാർക്കു ചെയ്യാൻ അനുവദിക്കില്ല. കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡിൽ വലതു വശത്ത് മാത്രമാകും പാർക്കിങ്. ഗതാഗത പരിഷ്കാരങ്ങൾ നടത്തുന്നതിനു മുൻപായി ബോർഡുകളും മറ്റ് സിഗ്നൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.  ബസ് സ്റ്റോപ്പുകൾ മാറുന്നതിങ്ങനെ : കുരിശുകവലയിൽ കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകൾ വെയിറ്റിങ് ഷെഡിന് മുൻപിലായി നിർത്തും. കുരിശുകവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ പോസ്റ്റ് ഓഫീസിന് മുൻഭാഗത്തെ ബസ് സ്റ്റോപ്പിൽനി ന്നു 30 മീറ്റർ മുന്നോട്ട് മാറ്റിനിർത്തും. കുരിശുകവലയിൽ മണിമല, ചേനപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ വഴിയിടം കെട്ടിടത്തിന് മുൻപിൽ നിർത്തും. പേട്ടക്കവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ അമീൻ ബേക്കറിയുടെ മുൻപിലായി നിർത്തും. പേട്ടക്കവലയിൽ പടിഞ്ഞാറു ഭാഗത്തേക്കുള്ള ബസുകൾ അലീന ഗിഫ്റ്റ് ഹൗസിന് മുൻഭാഗത്ത് നിർത്തും. ഈരാറ്റുപേട്ട ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിക്ക് വരുന്ന ബസുകൾ മുത്തൂറ്റ് ബാങ്കിന് മുൻഭാഗത്തായി നിർത്തും. കാഞ്ഞിരപ്പള്ളിയിൽനിന്നും തമ്പലക്കാട്ടേക്ക് പോകുന്ന ബസുകൾ പുത്തനങ്ങാടി ഭാഗത്ത് ജനത ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ എതിർവശത്തായി നിർത്തും. മറ്റ് പ്രധാന മാറ്റങ്ങൾ: അക്കരപ്പള്ളി പാർക്കിങ് മൈതാനത്തുനിന്ന് വാഹനങ്ങൾ റോഡിന്റെ ഇടതുവശംകൂടിമാത്രം കെ.കെ. റോഡിലേക്ക് പ്രവേശിക്കണം. വലതുവശത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തേക്ക് ഇറങ്ങി പേട്ടക്കവലയിൽ യുടേൺ എടുത്തു പോകണം. കിഴക്കു ഭാഗത്തുനിന്നും ഈരാറ്റുപേട്ട ഭാഗത്തുനിന്നും അക്കരപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഈരാറ്റുപേട്ട റോഡുവഴി അക്കരപ്പള്ളിയിലേക്ക് കയറണം. ബസ് സ്റ്റാൻഡിനുള്ളിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത്. പേട്ടക്കവല മുതൽ പൂതക്കുഴി വരെയുള്ള റോഡിലെ ആക്രിക്കച്ചവടം, വഴിയോര കച്ചവടം മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കും. കാഞ്ഞിരപ്പള്ളി വഴി കടന്നുപോകുന്ന എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാർക്കും ഐ.ഡി. കാർഡ് നിർബന്ധമാക്കും. നിയമംലംഘിച്ചാൽ പിടിവീഴും: പട്ടണത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ പിഴശിക്ഷയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ പ്രധാന സ്ഥലങ്ങളായ 26-ാം മൈൽ, പേട്ടക്കവല, പുത്തനങ്ങാടി, കുരിശുകവല എന്നിവിടങ്ങളിൽ സി.സി. ക്യാമറകൾ സ്ഥാപിച്ച് പോലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ലഭ്യമാക്കി നിരീക്ഷിക്കും.  

കോട്ടയം

കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി  കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്. പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്.  മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

പ്രാദേശികം

ഫെയ്സ് ഇനി പുസ്തക പ്രസാധന രംഗത്തേക്ക്

ഈരാറ്റുപേട്ട:ഈരാറ്റുപേട്ടയുടെ സാംസ്‌കാരിക കൂട്ടായ്മയായ 'ഫെയ്‌സ്' (FACE) പുസ്തക പ്രസാധന രംഗത്തേക്ക് ചുവടുവെക്കുന്നു. ഫെയ്‌സ് പബ്ലിക്കേഷന്റെ ആദ്യ സംരംഭമായി, ഈരാറ്റുപേട്ട സ്വദേശിയായ കവി എം. എ. മനാഫ് നെടുങ്കീന്തി രചിച്ച 'അറുപത് തിരിയിട്ട നിലവിളക്ക്' എന്ന കവിതാസമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി. വിഷ്ണുപ്രിയ പൂഞ്ഞാറാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. 2026 മേയ് 17 ഞായറാഴ്ച രാവിലെ പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ വെച്ചായിരുന്നു ചടങ്ങ്. ലൈബ്രറി പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെയ്‌സ് ഡയറക്ടർ ശ്രീ. സക്കീർ താപി, പ്രസിഡന്റ് ശ്രീ. കെ.പി. എ നടയ്ക്കൽ, ഫെയ്‌സ് വിമൻസ് ക്ലബ് വൈസ് പ്രസിഡന്റ് ശ്രീമതി. മേരികുട്ടി കുര്യാക്കോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവി മനാഫ് നെടുങ്കീന്തി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.വിവിധ പ്രമേയങ്ങളിലുള്ള 62 കവിതകൾ ഉൾക്കൊള്ളുന്ന ഈ കവിതാസമാഹാരം ഈ മാസം തന്നെ വായനക്കാരിലേക്ക് എത്തും.  

കോട്ടയം

മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു.

പാലാ പയപ്പാറിൽ നിന്നും മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു. ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പയപ്പാർ സ്വദേശി ജ്യോതിയാണ് മരിച്ചത്.കുടജാദ്രിയിൽ നിന്നും തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. സംഘം നാല് ജീപ്പുകളിലായാണ് കുടജാദ്രിയിലേക്ക് പോയത് .അവിടെ നിന്ന് ഉച്ചയോടെ മടങ്ങി വരുന്നതിനിടെയാണ് അപകso. ഭൗതിക ശരീരം ഇപ്പം കുന്ദപുര ആശുപത്രിയിൽ.