വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കർഷക സമരവുമായി ബന്ധപ്പെട്ട് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് 24 മണിക്കൂർ ഉപവാസം ഇരിക്കുന്ന ജിമ്മി ഇടപ്പാടിയെ നഗരസഭാ കൗൺസിലർ ഷിയാസ് സി സി എം ഷാൾ അണിയിച്ചു.

ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടും വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിയും കർഷക നേതാവ് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ മൂന്നാം ദിവസം സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് 24 മണിക്കൂർ നിരാഹാരം അനുഷ്ടിക്കുന്ന ജിമ്മി ഇടപ്പാടിയെ ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ഷിയാസ് സി സി എം ഷാൾ അണിയിച്ചു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,അഡ്വ. സുഹൈൽ ഖാൻ,ജിമ്മി ഇടപ്പാടി, ബാലാജി, റോജർ ഇടയാടി, ജോൺസൺ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ സൂചന സമരം നടത്തി

മരങ്ങാട്ടുപള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന്  ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം  നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ  അസോസിയേഷൻ്റെ  നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ടുപള്ളി  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ ആർ. എച്ച് .എം സൗണ്ട്  ലിബർട്ടി ഡെക്കറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് നാൽപത് ലക്ഷം രൂപ നൽകാനുണ്ട് പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഉറപ്പിച്ച തുക നൽകിയില്ല. പലപ്രാവശ്യം മാനേജ്മെൻ്റുമായി  സംസാരിച്ചെങ്കിലും തുക നൽകിയില്ല. തുടർന്ന് ലൈറ്റ് ആൻ്റ് സൗണ്ട്  അസോസിയേഷൻ വിഷയം ഏറ്റെടുത്തു. തുടക്കത്തിൽ സൂചന സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്താനാണ് തീരുമാനം. ആർ.എച്ച്.എം  സൗണ്ട്  സുഹൈൽ ലിബർട്ടി ഡെക്കറേഷൻ  ജിമ്മി, കെ.എം കുഞ്ഞുമോൻ ,അജിതകുമാർ പി.എം. എച്ച് ഇക്ബാൽ, ജെയിംസ് രാമപുരം  മനോജ് നാഗിൻ തുടങ്ങിയവർ സംസാരിച്ചു.  

കോട്ടയം

നാപ്‌ടോളിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി

ഈരാറ്റുപേട്ട: സംസ്ഥാനത്ത് നാപ്ടോളിന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി. നാപ്റ്റോളിന്റെ വാർഷികത്തോടനുബന്ധിച്ച് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് കത്തിലൂടെ അറിയിപ്പ് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. നാപ്റ്റോളിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ലെറ്റർപാടിലാണ് കത്തുകൾ അയക്കുന്നത്. ഇതിൽ സമ്മാനമായി ലക്ഷങ്ങൾ അലഭിച്ചതായും വിവരങ്ങൾക്ക്കായി ബന്ധപ്പെടാനായി നമ്പറും നൽകിയിട്ടുണ്ട്. വിളിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നയാളുകളാണ് ഫോൺ എടുക്കുന്നതും സംസാരിക്കുന്നതും. നാപ്റ്റോളിൽ നിന്നും മുൻപ് സാധനങ്ങൾ വാങ്ങിയവരുടെ വിലാസത്തിലാണ് കത്തുകൾ എത്തുന്നത്. ഇതിനാൽ തന്നെ ഇത് നിലവിലുള്ളതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് കത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിച്ചത് കത്തിന്റെയും കാര്ഡിന്റെയും ഫോട്ടോ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും.പിന്നീട് ഇവർ തിരികെ ബന്ധപ്പെടുകയും ശേഷം അവർ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ചാർജായി തുക ഇടാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ട സ്വദേശി ഇത്തരത്തിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ 4500 രൂപ ഇടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മാന തുക ലഭിക്കാതിരുന്നതോടെ വീണ്ടും ഈ നമ്പറിലേക്ക് വിളിക്കുകയും പേപ്പർ വർക്കുകൾ തീരാനുണ്ടെന്നും ഇതിലേക്കായി 12500 രൂപ കൂടി ഇടണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ സംശയം തോന്നിയാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ഈരാറ്റുപേട്ട സ്വദേശിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

പ്രാദേശികം

എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ മുഖ്യാധാര രാഷ്ട്രിയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നും വിദ്വേഷ പ്രചാരകർക്ക് എതിരേ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല.ഇടത്- വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു..തിരുവനന്തപുരം കോർപറേഷൻ അടക്കം കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബി ജെ പി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമാണ്.   പൂഞ്ഞാർ നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ ഇലക്ഷനിൽ കേരളത്തിൽ പല മണ്ഡലങ്ങളിലും എസ്.ഡി. പി. ഐ നിർണ്ണായക ശക്തി ആയി മാറും. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഇടതു വലതു മുന്നണികൾ തയ്യാറാകണമെന്നും അൻസാരി ഏനാത്ത്പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് 'മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ സി.പി. അജ്മൽ സി.എച്ച് ഹസീബ് , നസീമ ഷാനവാസ്, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്കാട്,സഫിർ കുരുവനാൽ എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതി: നിർമ്മാണോദ്ഘാടനം 13-ന്

ഈരാറ്റുപേട്ട: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ 20.5 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈരാറ്റുപേട്ട അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ സ്വാഗതം ആശംസിക്കും. നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് വലിയ പരിഹാരമാകുന്നതാണ് ഈ പുതിയ പദ്ധതി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഇന്ന് (ഫെബ്രുവരി 6 വെള്ളി) വൈകുന്നേരം 5 മണിക്ക് തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് സ്വാഗതസംഘം രൂപീകരണ യോഗം ചേരും. നാട്ടുകാരും ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കോടതി കെട്ടിടം പണിയാൻ മൃഗാശുപത്രിയുടെ ഭൂമി വിട്ടുകൊടുത്തത് ബ്ലോക്ക് പഞ്ചായത്തെന്ന് വിവരാവകാശ രേഖ

ഈരാറ്റുപേട്ട .നഗരസഭയിൽ 2023 ജൂലൈ 14ന് എ ജി നടത്തിയ ഓഡിറ്റി ൽ നഗരസഭയുടെ ആസ്‌തി രജിസ്റ്ററിലുള്ള ഈരാറ്റുപേട്ട മൃഗാശുപത്രിയുടെ കൈവശം ഉണ്ടായിരുന്ന 60 സെന്റ് ഭൂമി 2005 ഒക്ടോബർ 29 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ജുഡിഷ്യൽ  വകപ്പിന് കൈമാറിയതായി കണ്ടെത്തിയിരുന്നു.ഈ സ്ഥലത്ത് ഇപ്പോൾ ഈരാറ്റുപേട്ട കോടതി സമുച്ചയം നിലനിൽക്കുന്നു. 1994 ലെ പഞ്ചായത്ത്‌രാജ് ആക്ട് പ്രകാരം മൃഗാശുപത്രിയുടെ നിയന്ത്രണം പഞ്ചായത്തുകൾക്കാണ്. എന്നാൽ മുഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറിയത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്താണെന്ന് പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ജെ ജോസിൻ്റെ അധ്യക്ഷതയിൽ 2004 ഏപ്രിൽ 16ന് കൂടിയ കമ്മിറ്റിയിൽ മൃഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ തീരുമാനം എടുത്തിരുന്നു.നഗരസഭയുടെ ആസ്തി രജിസ്റ്ററിലുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ല നഗരസഭക്ക് നഷ്ട പ്പെട്ട ഭൂമിക്ക് പകരമായി നഗരഹൃദയത്തിലുള്ള കെട്ടിടങ്ങളോ ചമയങ്ങളില്ലാത്ത ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തു രുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റി സർവ്വേ68/1  60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് ആവ ശ്യപ്പെടണമെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.പി' നാസറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ നഗരസഭ ചെയർപേഴ്സന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല

പ്രാദേശികം

ഭരണാധികാരികൾ ഗ്രാമങ്ങളെ മറക്കരുതെന്ന് ഡോ : സിറിയക് തോമസ്

ഈരാറ്റുപേട്ട ; ഇന്ത്യ കർഷകരുടെയും ഗ്രാമീണ രുടെതുമാണെന്ന ഗാന്ധി വചനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് ഗാന്ധിയൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്   പറഞ്ഞു. സത്യാഗ്രഹിക്കുമുമ്പിൽ വെളിച്ചം ഒരിക്കലും അസ്തമിക്കുകയില്ലെന്നും അതാണ് ഗാന്ധിയൻ സത്യാഗ്രഹത്തിൻ്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.  വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാകുമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ അന്തിമസമരമായി കർഷക സ്വരാജ് ചെയർ മാൻസണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തോമസുകുട്ടി മുതു പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.പി നാസ്സർ മുഖ്യ പ്രഭാഷണം അഡ്വ. ജോൺ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സത്യഗ്രഹി തന്നെ 45 വർഷങ്ങൾക്ക് മുമ്പ് ചർക്കയിൽ നൂറ്റ ഖാദി നൂൽ കൊണ്ടുള്ള സത്യാഗ്രഹ ഹാരം സത്യാഗ്രഹിയെ ഡോ. സിറിയക് തോമസ് അണിയിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ സ്വാഗതം ആശംസിച്ചു. എൻ എസ് എസ് മീനച്ചിൽ താലുക്ക് ബോർഡംഗം ഉണ്ണികുളപ്പുറം ടോമിച്ചൻ ഐക്കര (കർഷക വേദി ) വ്യാപാര വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ടയൂണിറ്റ് സെക്രട്ടറി റ്റി.റ്റി മാത്യു, ടിം എമർജൻസി പ്രസിഡൻ്റ് ഷുഖൈൽ ഖാൻ, ഫെയ്സാംസ്കാരി സമിതി കൺവീനർ പി പി എം നൗഷാദ്, ബേബി പേണ്ടാനം ജോഷി താന്നിക്കൽ , വി.എം അബ്ദുള്ളാ ഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി സംഘടനകൾക്കുവേണ്ടി സത്യാഗ്രഹിയെ ഷാൾ അണിയിച്ചു. കോട്ടയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സത്യാഗ്രഹയാത്രയായി ഈരാറ്റുപേട്ടയിലെത്തിയ സത്യാഗ്രഹികെ വടക്കേക്കരയിൽ നിന്നും വിവിധ കർഷക സാമൂഹൃ സംഘടനകൾ പ്രകടന മായി സത്യാഗ്രഹിയെ സമരപന്തലിലേയ്ക്ക് ആനയിച്ചു.

കോട്ടയം

മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു

ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിടോയെയാണ് സംഭവം.പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ് വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.