വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

'ഹരിതം ഭവനം'; താക്കോൽ ദാനം നാളെ

ഈരാറ്റപേട്ട: ഹരിതം  ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃതത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഹരിതം ഭവനത്തിന്‍റെ താക്കോല്‍ സമര്‍പ്പണം നാളെ നടക്കും. വെള്ളിയാഴ്ച്ച  വൈകുന്നേരം 4 മണിക്ക് നടക്കല്‍ പത്താഴപ്പടി പട്ടാളം ജംഗ്ഷനില്‍ വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ഈരാറ്റപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ ഖാദര്‍ ചടങ്ങ്  ഉദ്ഘാടനം ചെയ്യും.   ചെയര്‍മാന്‍ പി.എം  അബ്ദുല്‍ ഖാദര്‍,  നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ഹരിതം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ട്രഷറര്‍. പി.എഫ് ഷെഫീക്ക്,  സെക്രട്ടറി  വി.പി നാസര്‍  പി.കെ നസീര്‍, കെ.എ മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തില്‍, റാസി ചെറിയവല്ലം ഹാഷിം പുളിക്കീല്‍, റഹിം വെട്ടിക്കല്‍, കെ.ച്ച് ലത്തീഫ്, നിസാര്‍ കൊടിത്തോട്ടം സക്കിര്‍ തെക്കേക്കര, ആരിഫ് പാലയംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.  

കോട്ടയം

കനത്ത മഴ ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. എറണാകുളം, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാകര്‍ അവധി പ്രഖ്യാപിച്ചത്.  ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന്  ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 

പ്രാദേശികം

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ്

അരുവിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബദ്ധപ്പെട്ട് നടന്നു വരുന്ന സമരത്തിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം അവിശ്യപെട്ടു. ഫൊറോനാ വികാരി വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലെയ്സ്സ് ജോർജ് , ജോസഫ് പുല്ലാട്ട് , ബിനോയി വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ

ഓണസദ്യയ്ക്കായി ഇനി നല്ല പപ്പടം വീട്ടിൽ തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം

സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. പ്രത്യേകിച്ച് വിവാഹ സദ്യയ്ക്ക്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പപ്പട പ്രിയരാണ്. സദ്യയിൽ പരിപ്പിനൊപ്പം മുതൽ പായസത്തിനൊപ്പം വരെയും നമ്മൾ പപ്പടം കൂട്ടിക്കഴിക്കാറുണ്ട്. മിക്കപ്പോഴും പപ്പടം നാം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ, നല്ല രുചികരമായ പപ്പടം വീട്ടിൽ തയ്യാറാക്കാൻ കഴിയും. ഇതിനായി കുറഞ്ഞ സമയവും ചിലവും മാത്രമാണ് ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും ഇങ്ങനെയാണ്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ഇവയാണ്; ഉഴുന്ന് പരിപ്പ്- 1 കിലോ അപ്പക്കാരം – 35 ഗ്രാം പെരുംകായം- 1 ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം; ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. കുഴച്ചതിന് ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക. ഇതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. ഉണങ്ങിയെടുത്ത പപ്പടം വായുസഞ്ചാരമില്ലാത്തിടത്ത് വെച്ചാൽ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം.

പ്രാദേശികം

റോഡരികിലെ വെള്ളമൊഴുക്കിൽപ്പെട്ട് വിദ്യാർത്ഥി; ഒഴിവായത് വൻ അപകടം

പൂഞ്ഞാർ: പനച്ചിപ്പാറ എസ് എം വി സ്കൂളിന് മുൻ ഭാഗത്ത്‌ വിദ്യാർത്ഥി റോഡരികിലെ വെള്ളമൊഴുക്കിൽപെട്ടു. പൂഞ്ഞാർ എസ് എം വി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥി തണ്ണിപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോൾ എസ് ആണ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ഒഴുക്കിൽ പെട്ടത്. അൻപതു മീറ്ററോളം ഒഴുകി പോയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ കുട്ടി കാൽ വഴുതി കാനയിലേക്ക് വീഴുകയായിരുന്നു. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ  അപകടമാണ് ഒഴിവായത്.

പ്രാദേശികം

ഒട്ടോയിൽ കാറിടിച്ച് യുവതി മരിച്ചു

ഈരാറ്റുപേട്ട: ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഞായറാഴ്ച രാത്രി 8 ന് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഈരാറ്റുപേട്ട തടവനാൽ കീഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്.  അപകടത്തിൽ നിസാര പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാരിത്താസ് ഹോസ്പിറ്റലിൽ പഠിക്കുന്ന മകളെ കണ്ട് തിരിച്ചുവരുന്ന വഴിക്കാണ് അപകടം നടന്നത്.  അപകടത്തിൽ മരിച്ച ഫൗസിയ വണ്ണപ്പുറം സ്വദേശിയാണ്. മക്കൾ ആഷിന (ബി.ഫാം വിദ്യാർത്ഥിനി ) ആഷിഖ് (വിദ്യാർത്ഥി ). മരുമകൻ: അബി അടിവാട്. ഫൗസിയായുടെ മൃതദേഹം ഈരാറ്റുപേട്ട നൈനാർ പള്ളി ഖബർ സ്ഥാനിൽ ഖബറക്കി.

പ്രാദേശികം

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കുക; ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം

പൂഞ്ഞാർ : ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  എംസി ജോസഫൈൻ നഗറിൽ ( പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാൾ ) നടന്ന പ്രതിനിധി  സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.കെ ആർ വിജയ ഉദ്‌ഘാടനം ചെയ്തു. അംഗൻ വാടി ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളത്തിന്റെ കുടിശ്ശികയും, ആശാ വർക്കാർമാരുടെ ശമ്പളം കൃത്യ സമയത്ത് നല്കാണമെന്നും സമ്മേളനം ആവിശ്യപെട്ടു. സമ്മേളനത്തിന് ഏരിയ പ്രസിഡന്റ്‌ ആശ റിജു ആദ്യക്ഷയായി. മുതിർന്ന അംഗം സരസമ്മ ബാലകൃഷ്ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദു സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും, ജോസ്ന ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആശാ റിജു (കൺവീനർ ) രജനി സുധാകരൻ, ബിന്ദു സുരേന്ദ്രൻ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രമ മോഹൻ,  ജില്ലാ പ്രസിഡന്റ്‌ ബിന്ദു ശശി, ട്രഷറർ ഉഷ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം മാലിനി അരവിന്ദ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സി എം സിറിയക്ക്, സികെ ഹരിഹരൻ, ടിഎസ് സ്നേഹധനൻ, ലോക്കൽ ലോക്കൽ സെക്രട്ടറി ടിഎസ് സിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ്‌ : ബിന്ദു അശോകൻ, സെക്രട്ടറി : ആശാ റിജു, ട്രെഷറർ : നിഷാ സാനു, വൈസ് പ്രസിഡന്റ്‌ : ബിന്ദു സുരേന്ദ്രൻ, മായ സജീവൻ, ജോയിന്റ് സെക്രട്ടറി : വിമല കുമാരി, ഷെറിൻ താഹ 

പ്രാദേശികം

എം.എസ്.എഫ് ഈരാറ്റുപേട്ടയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട: കഴിഞ്ഞ 40 വർ ഷത്തിലേറെയായി. എം.എ. സ്.എഫ് ഈരാറ്റുപേട്ട മുനിസി പ്പൽ കമ്മിറ്റി നടത്തി വരുന്ന മ ത ഭൗതിക വിദ്യാഭ്യാസ മേഖ ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ ക്കുള്ള പുരസ്കാര സമർപ്പണം പി.റ്റി. എം.എസ് ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെ യർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  ഹരിത മുൻ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഫയാസ് കൊ ല്ലം പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് അൽതാഫ് നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൽ കണ്ട ത്തിൽ സ്വാഗതവും പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർ ഡ് സമർപ്പണം അഡ്വ. ഫാത്തി മ തഹ്ലിയ നിർവ്വഹിച്ചു. രണ്ടര പതിറ്റാണ്ട് നീണ്ട കാലം എം ഇ എസ് നെടുകണ്ടം കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ച പ്രൊഫ. എ എം എ റഷീദിനു സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വിദ്യാഭ്യാസ സേവ ന പുരസ്കാരം നൽകി ആദരി ച്ചു. പഠന രംഗത്തെ തുടർച്ച യായുള്ള മികവിനുള്ള രിഫാഇ മെമ്മോറിയൽ എക്സലൻ സ് അവാർഡിന് ഫാത്തിമ സി യാദ് അർഹയായി. ചടങ്ങിൽ എം എസ് എഫ് സം സ്ഥാന സെക്രട്ടറിമാരായ അൽ ത്താഫ് സുബൈർ ബിലാൽ റ ഷീദ്,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ മാ ഹിൻ, മുസ്ലിം ലീഗ് ജില്ലാ വൈ സ് പ്രസിഡന്റ് വി എം സിറാജ്, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം ,എം ഇ എസ് കോളേജ് പ്രിൻസി പ്പൽ എ .എം.എ റഷിദ് വി പി മജീ ദ്, ഷഹുബാനത്ത് ടീച്ചർ, സിറാജ് കണ്ടത്തിൽ, നഗരസഭാ കൗൺസിലർ സുനിൽകുമാർ ,അസീസ് പത്താഴപടി. അബ്സാർ മുരിക്കോലിൽ നാസ്സർ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു.