വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.

ഈരാറ്റുപേട്ട.കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.മേഖലാ പ്രസിഡന്റ് വി.എം അഷറഫ് അദ്യക്ഷത വഹിച്ച യോഗം കെ.എൻ.എം. കോട്ടയം ജില്ലാ സെക്രട്ടറി നസീർ റ്റി.എച്ച് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ അനസ് നദ്‌വി, പി.കെ. സക്കരിയ്യ സ്വലാഹി,ഉമ്മു സ്വലാഹിയ എന്നിവർ പ്രഭാഷണം നടത്തി. കെ.എൻ.എം. ജില്ലാ പ്രസിഡന്റ്. പി.എച്ച്.ജാഫർ, മണ്ഡലം സെകട്ടറി വി.എം. സത്താർ, ജോയിൻറ് സെക്രട്ടറി പി.പി.എം. നൗഷാദ്, ഷാഹിദ ഇബ്രാഹിം, നാഷിദ ഹാരിസ്, സനാ ഫാത്തിമ എന്നിവർ സംസാരിച്ചു.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ . കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് നേടുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഡോ. മനോജ് പാലക്കുടി ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർമാരും, ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളുമായ അഭിലാഷ് ജോസഫ്, ബിനോയ് സി.ജോർജ്, ആർ ധർമ്മകീർത്തി, നിയാസ് എം എച്ച് , നോബി ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐആർഎസ് കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു.   ഈ രംഗത്തെ മികച്ച പരിശീലകരായ ജോർജ് കരുണയ്ക്കൽ,ഡോ. ആൻസി ജോസഫ്, അഭിലാഷ് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്ലാസ് വൈകിട്ട് 5 മണിയോടെ അവസാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ നൽകുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പ്രാദേശികം

തണൽ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.നടയ്ക്കൽ അമാൻ ജംഗ്ഷനിൽ വലിയവീട്ടിൽ ബിൾഡിംഗിൽ തണൽ മെഡിക്കൽ ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചു. എം.ഇ.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തണൽ മെഡിക്കൽ ലാബിൻ്റെ ബ്രാഞ്ചായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മെഡിക്കൽ ടെസ്റ്റുകൾ ഈ ലാബിലൂടെ ചെയ്യാൻ കഴിയും... ലാബിലൂടെ ലഭിക്കുന്ന വരുമാനം തണലിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. ലാബിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.മസ്ജിദുൽ അമാൻ ഇമാം മുഹമ്മദ് ബല്ല്യാ ഖാൻ റഷാദി, നഗരസഭ കൗൺസിലർമാരയ നാസർ വെള്ളൂപറമ്പിൽ, ഷഫ്‌ന അമീൻ,അഡ്വ വി.പി നാസർ,കെ.എ ഹാരിസ് സ്വലാഹി,അവിനാഷ് മൂസ,പി.ഇ.ഇർഷാദ്, വി.എ നജീബ്,കെ.പിഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും. 

ഇൻഡ്യ

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്സൽമേർ, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.  

വിദ്യാഭ്യാസം

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം ; എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ  പ്രസിദ്ധീകരിക്കും. വൈകിട്ട് 3:00 മണിക്ക് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം  https://pareekshabhavan.kerala.gov.in/,  https://keralaresults.nic.in/,  https://results.kite.kerala.gov.in/  തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.  4,27,021 പേർ എസ്.എസ്കഴിഞ്ഞ വർഷത്തെ 99.69% വിജയശതമാനത്തോട് താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ പ്രകടനം എങ്ങനെയായിരിക്കുമെന്നത് വളരെയധികം ശ്രദ്ധയാകർഷിക്കുന്നു

ജനറൽ

വമ്പൻ കുതിപ്പ്, സ്വർണവില വീണ്ടും 73,000 കടന്നു!

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ് ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

കേരളം

ഇന്ത്യ-പാക് സംഘർഷം; കേരളത്തിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ​ഗ്രത നിർദേശം. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യോമനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങിയവയിലടക്കം നിരീക്ഷണം തുടരുന്നുണ്ട്. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.അതേസമയം ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്.