വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍

കൊച്ചി : വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രാജ്യത്തെ മുസ്ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. വിഷയത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. വിമര്‍ശനം ശക്തമായപ്പേള്‍, പിസി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ് ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി താന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ് ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.  

കോട്ടയം

പാലായിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം

*പി സി ജോര്‍ജിനെതിരേ കേസെടുത്തു; മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസ്

ഈരാറ്റുപേട്ട: മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. രാവിലെ പരാതിക്കാരായ യൂത്ത് ലീഗ് ഭാരവാഹികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചു

കോട്ടയം

പ്രസിദ്ധമായ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ എരുമേലിയിൽ ഗതാഗത നിയന്ത്രണം ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിൻ്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം. അ നിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്‌പി കൂടി സേവനത്തിന് ഉണ്ടാകും. 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാ കും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു. എരുമേലിയിൽ 10നും 11നും ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഇങ്ങനെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു റാന്നി - പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹ നങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് - പതാലിപ്പടി (അമ്പലത്തിനു പിൻവശം) കരിമ്പിൻതോട് ചെന്ന് മു ക്കട വഴി പോകണം. കാഞ്ഞിരപ്പള്ളി കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി - മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറമ ട - മഠംപടി വഴി പോകണം. 'മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പ്രപ്പോസ് - എംഇഎസ് - മണിപ്പുഴ വഴി വന്ന് ഇട ത്തോട്ടു തിരിഞ്ഞ് കനകപ്പലം വഴി പോകണം.റാന്നി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട റബർ ബോർഡ് ജംക്‌ഷനിൽ നി ന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി - കറിക്കാട്ടൂർ സെന്റർ പഴയിടം - ചിറക്കടവ് വഴി പോകണം. പമ്പാവാലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗ ത്തേക്കു പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പ്രപ്പോസ് പാറമടയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പോകണം.പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം .ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പ്രപ്പോസ് - പാറമട - പുലിക്കുന്ന് വഴി പോകണം. എരുമേലി- അപകടങ്ങൾ ഒഴിവാക്കുന്നതിനു മോട്ടർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കും. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ 6 മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലെ ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടറെയും ഓരോ അസിസ്റ്റന്റ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും വീതം ഉപയോഗിച്ച് 8 സേഫ് സോൺ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കും. 19 വരെ ഈ സംഘങ്ങളുടെ സേവനം ലഭ്യമാക്കും.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് ഡിബേറ്റ് കോമ്പറ്റീഷൻ : തീക്കോയി സെന്റ് മേരീസ് സ്കൂളിന് ഒന്നാം സ്ഥാനം

മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഡിബേറ്റ് കോമ്പറ്റീഷനിൽ അമലു സിബി, ഹന്ന ഷിനോജ് എന്നിവരടങ്ങിയ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി നിന്നുള്ള ടീം ഒന്നാം സ്ഥാനത്തിന് അർഹരായി. ദേവാമൃത കൃഷ്ണ, മൈഥിലി സുനിൽ എന്നിവരടങ്ങിയ പൂഞ്ഞാർ എസ് എം വി ഹൈസ്കൂളിൽ നിന്നുള്ള ടീമിന് രണ്ടാം സ്ഥാനവും, ഹന്ന സുനൈർ, ആസിയ സജീർ എന്നിവരടങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീ ശബരീശ കോളേജ് അസിസ്റ്റന്റ് മാനേജർ ഷൈലജ നാരായണൻ അധ്യക്ഷത വഹിച്ചു.  ജോർജുകുട്ടി ആഗസ്തി, പ്രൊഫ. ബിനോ.പി ജോസ്, അനിത ടീച്ചർ, സ്വാതി ശിവൻ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് സെക്രട്ടറി സുജ എംജി , എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് തോമസ്, ഇബ്രാഹിംകുട്ടി, ആർ.ധർമ്മകീർത്തി , പിപിഎം നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.   ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് കോമ്പറ്റീഷൻ നടന്നത്. മത്സരത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 15 സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സമ്മാനാർഹരായ ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി. രണ്ടാം സമ്മാനർഹരായ ടീമിന് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും,മൂന്നാം സമ്മാനാർഹരായ ടീമിന് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി.

കോട്ടയം

വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.

വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.

കോട്ടയം

KSRTC ഉല്ലാസയാത്ര ബസ് മറിഞ്ഞ് അപകടം

ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല്  പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.    മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ,സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.....അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.  പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്.  ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവ‍ർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.  കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തക‍ർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു.   

കോട്ടയം

*ഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ*

ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ  ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾ. കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരികയും ചെയ്തു. വർഷങ്ങളായി ജീർണിച്ച് പൊളിഞ്ഞു വീഴുന്ന ബസ്റ്റാൻഡിൽ മുഴുവൻ യാത്രക്കാരും ചെന്നുകൊള്ളണമെന്ന് പറയുന്നവർ നിയമപരിരക്ഷ ഉറപ്പ് നൽകുമോ. ടോയ്‌ലറ്റ് സൗകര്യമെങ്കിലും ജനങ്ങൾക്ക് നൽകുമോ. പതിറ്റാണ്ടുകൾക്കു മുമ്പ് ആറിന്റെ തീരത്ത് പണിതീർത്തിരിക്കുന്ന ബസ്റ്റാന്റിന്റെ ടോയ്‌ലറ്റിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ഥിതി അറിയാമോ. കക്കൂസ് മാലിന്യം അടക്കം മീനച്ചിലാറിന്റെ വെള്ളത്തിലേക്ക് കലർന്നൊഴുകുന്നില്ല എന്ന് ആർക്കെങ്കിലും തെളിയിക്കാമോ. ഇടിച്ച് നിരത്തി മൂടേണ്ട സമയം അതിക്രമിച്ചു. ഈ ടാങ്കിലെ മാലിന്യം കലരുന്ന വെള്ളമാണ് ഈ നാട്ടിലെ ജനങ്ങൾ ആകെ ഉപയോഗിക്കുന്നത്. മനുഷ്യത്വവും നീതിബോധവും സംസ്കാരവും ഉള്ള ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോ. ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അധികാരികളും പുളിക്കൻ മാളിന് മുമ്പിൽ മുൻപ് ഉണ്ടായിരുന്നതുപോലെ ബസ്സുകൾ ആളെ കയറ്റി ഇറക്കി പോകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷ ജന താൽപര്യവും ആവശ്യവും അംഗീകരിച്ച് തിരുത്താത്ത ജനപ്രതിനിധികളും അധികാരികളും സമൂഹത്തോട് കണക്ക് പറയേണ്ടിവരും. മാപ്പിരക്കേണ്ടി വരും അധികാരങ്ങളും പദവികളും താൽക്കാലികം മാത്രം ആണെന്ന് എല്ലാവരും ചിന്തിക്കുന്നതുംനല്ലത്. ധിക്കാരവും പിടിവാശിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയുള്ള നിലപാടുകളും തിരുത്തുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല എങ്കിൽ കാലവും ജനങ്ങളും തിരുത്തിക്കും തീർച്ച. ഈരാറ്റുപേട്ട ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിക്കുക