വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഈരാറ്റുപേട്ട കടുവാമുഴി ബസ്റ്റാൻഡ് ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുക:എംജി ശേഖരൻ

ഈരാറ്റുപേട്ട. മുൻസിപ്പാലിറ്റിയുടെ വികസനരംഗത്ത് അനിവാര്യമായ കടുവാമുഴി ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്കു മുമ്പ് മുൻസിപ്പൽ അധികാരികൾ പദ്ധതി രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവെച്ച് പരസ്യമായി പ്രഖ്യാപിച്ച് വാങ്ങിച്ച സ്ഥലമാണ് കടുവാമുഴിയിൽ ഉള്ളത്. നിലവിലുള്ള ടൗണിലെ പഴകിയ ബസ്റ്റാൻഡ് പൊളിച്ചു നീക്കാൻ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിക്കുന്നു. പകരമുള്ള ബസ് പാർക്കിങ്ങിന് അടക്കം ഉള്ള സംവിധാനമാണ് കടുവാമുഴി ബസ്റ്റാൻഡ്. ഈ ജനകീയ ആവശ്യം മറന്ന് നിലവിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണാധികാരികൾ ഈ ബസ്റ്റാൻഡ് സ്ഥലം വക മാറ്റി വൻ തുക വെട്ടിപ്പിനായി അവസരം ഒരുക്കുന്നതിനായിഹുണാ ർ ഹബ്ബ് എന്നൊരു സ്ഥാപനം ഈ ബസ് സ്റ്റാൻഡിനുള്ള സ്ഥലത്ത് തന്നെ പണിയുന്നതിന് വഞ്ചനാപരമായ നീക്കം നടത്തുന്നതായി അറിയുന്നു. ഇത് ഈ നാടിനോട് ചെയ്യുന്ന ക്രൂരമായ വഞ്ചനയാണ് മിനി സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ അടക്കം വടക്കേക്കര കടുവാമുഴി ഭാഗത്ത് വൈകാതെ വരികയാണ് ഇതെല്ലാം അറിയുന്ന മുൻസിപ്പൽ ഭരണാധികാരികൾ ആണ് കേവലം സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് ഈ ക്രൂരമായ ചതി ജനങ്ങളോടും നാടിനോടും ചെയ്യുന്നത്. കടുവാമുഴി ബസ്റ്റാൻഡ് ആണോ ഹു ണാർ ഹബ്ബ് ണോ ഈ നാടിന് ഇന്ന് അനിവാര്യമായ ആവശ്യം. ഉടൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം ക്രിയാത്മക നടപടികൾ സ്വീകരിച്ച് ഈ വഞ്ചന തടുക്കണം വേണമെങ്കിൽ സ്ലോട്ടർ ഹൗസ് ഇരുന്ന സ്ഥലത്ത് പണിയട്ടെ. ഈ കൊടും ചതി ജനങ്ങൾ തിരിച്ചറിയുക രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും നാടിനൊപ്പം വികസനത്തിന് അണിനിരക്കുക.

കോട്ടയം

പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ 12ആം മൈൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരുന്ന നിരപ്പേൽ ബസിലേക്ക് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കർണാടകയിൽ നിന്നും വന്ന ഇന്നോവ കാർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക് ബസ് യാത്രക്കാർക്കും അയ്യപ്പ ഭക്തർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് 12 :30ഓട് കൂടിയായിരുന്നു അപകടം നടന്നത് ഈ അപകടത്തിനു തോട്ട് മുൻപ് 12 ആം മൈൽ കടപ്പാടൂർ ബൈപാസ് ഇൽ നിന്നും വന്ന ഇന്നോവയും പാലാ പൊൻകുന്നം റോഡിൽ വന്ന എത്തിയോസ് കാറും അപകടത്തിൽ പെട്ടിരുന്നു. .

കോട്ടയം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ കഴിയുന്നില്ല എന്നാണ് വസ്തുതയെന്നും തുക ചിലവായിപ്പോയിട്ടുണ്ടെങ്കില്‍ ആ വിവരം കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ആണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ പറ്റി ഉദ്യോഗസ്ഥ തലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരമായി ഇതിനെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൃത്യമായി നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ വര്‍ഷം നഗരസഭയിലെ ജീവനക്കാരന്‍ രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഫണ്ടിനത്തില്‍ തട്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.  

കോട്ടയം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ  കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പരിക്ക് ഗുരതരമാണ്.  

കോട്ടയം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം ; മരിച്ചത് വടവാതൂർ സ്വദേശിനി എക്സ്‌സിബാ മേരി ജെയിംസ് , അപകടം അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിട

കോട്ടയം

വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കോട്ടയം: മതസ്‌പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ട‌ിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.   സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.

കോട്ടയം

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് ഒപ്പം ഭർത്താവിനും 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം.വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്ക് ഒപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.  കോട്ടയം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അബുദാബിയിൽ എൻജിനിയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവരാണ് മക്കളും ആൻമരിയ, ഡൽനയും മരുമക്കളുമാണ്.