വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു. മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത്

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു.അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്.ചെയർപേഴ്സൺ എന്ന നിലയിൽ ചുമതലയേറ്റ ആദ്യ ദിവസം മുതൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു — പൊതുപദവി ഒരു അധികാരമല്ല; ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്. എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ ജനപ്രിയമായ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിച്ചത്.   ഈ അവസരത്തിൽ നഗരസഭയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരുടെ ആത്മാർത്ഥ സേവനമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത്. അതോടൊപ്പം, എല്ലാ പ്രതിസന്ധികളിലും എന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന സഹപ്രവർത്തകരായ കൗൺസിലർമാർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പാലായിലെ ജനങ്ങളോട് എനിക്ക് ഉറപ്പോടെ പറയാനുള്ളത് ഇത്രമാത്രമാണ്:   * ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല. * ഞാൻ നിയമം ലംഘിച്ചിട്ടില്ല. * പൊതുപണത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിനിയോഗിച്ചിട്ടില്ല. * ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.   ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും. സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താൽപര്യം എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.പൊതുജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ യുവാവിനും യുവതിക്കും ഞാൻ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു.പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല; മൂല്യങ്ങളാണ്. പദവികൾ താൽക്കാലികമാണ്. മൂല്യങ്ങൾ ശാശ്വതമാണ്.ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ പൊതുപദവിയെ ഞാൻ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല. അത് ജനങ്ങൾ എന്നെ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമായാണ് ഞാൻ കണ്ടത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും.ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ പാലായിലെ ജനങ്ങൾക്കും, ഗുരുതുല്യരായ മുതിർന്ന നേതാക്കൾക്കും, നഗരസഭാ ജീവനക്കാർക്കും, മാധ്യമ സുഹൃത്തുകൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല. അത് നമ്മുടെ നാടിന്റെ പൊതുതാൽപര്യമാണ്.പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുക.പാലായിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഒരിക്കൽക്കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.   നന്ദി. 🙏 സ്നേഹാദരങ്ങളോടെ, ദിയ ബിനു പുളിക്കകണ്ടം

കോട്ടയം

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി.

മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ  ടൂറിസം വികസനവുമായി ബന്ധപ്പെട്ട്  പാലാ MLA മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ  ചേതൻകുമാർ മീണ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോയി സ്കറിയ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ബിൻസി റ്റോമി, വൈസ് പ്രസിഡന്റ്‌, ശ്രീ ക്രിസ്റ്റിൻ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ. സുനിൽ ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന സോമൻ, പഞ്ചായത്ത്‌ മെംബേർസ്,  RDO ഓഫീസേർസ്,, റവന്യൂ  ഉദ്യോഗസ്ഥർ, എന്നിവർ സന്ദർശിച്ചപ്പോൾ

കോട്ടയം

ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടന്നു

ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയിലെ എൻ.എസ്.എസ് യൂണിറ്റ് , സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രം (FHC) ഈരാറ്റുപേട്ടയുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടന്നു.ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, BMI പരിശോധന, ആരോഗ്യ കൗൺസിലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി. പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, പ്രിൻസിപ്പാൾ ഷീജ എസ് , എഫ്.എച്ച്.സി ഈരാറ്റുപേട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരിസൺ സി.ജി. എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

കോട്ടയം

സെൻസസ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം; പാലായിൽ സെൻസസ് ജോലിക്കിടെ അധ്യാപകന് പരിക്ക്

പാലാ: സംസ്ഥാനത്ത് പുതിയ സെൻസസ് നടപടികൾ പുരോഗമിക്കുന്നതിനിടെ സെൻസസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതികൾ ഉയരുന്നു. വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തേണ്ട സാഹചര്യത്തിൽ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാണ് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.ഇതിനിടെ, പാലാ കണ്ണാടിയുറുമ്പ് മേഖലയിൽ സെൻസസ് ജോലിക്കെത്തിയ ഒരു അധ്യാപകന് അപകടത്തിൽ പരിക്കേറ്റു. ഒരു വീട്ടിൽ വിവരശേഖരണത്തിനായി എത്തിയപ്പോൾ വീട്ടിലെ നായ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.സെൻസസ് പോലുള്ള പൊതുജനസേവന ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും, ഇത്തരത്തിൽ ജോലിക്കിടെ അപകടത്തിൽപ്പെടുന്ന ജീവനക്കാർക്ക് മതിയായ ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.സെൻസസ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരോട് പൊതുജനങ്ങളും സഹകരണം പുലർത്തണമെന്നും, വളർത്തുനായകളെ നിയന്ത്രണത്തിൽ വച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

കോട്ടയം

ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു .; 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി

ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു .25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി.50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ്. അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില. (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി). 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നല്‍കാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL ഒന്നാം സമ്മാനം: 30 കോടി രൂപ രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം) മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം) നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം) അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം) ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക് ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക് എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക് ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക് സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക് നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈൻ വില്‍പ്പന നിയമവിരുദ്ധമാണ്.

കോട്ടയം

പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ‘ആശ്വാസ് 2026’ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി

പൂഞ്ഞാർ : പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 3963,കുടിശിക വായ്പയുള്ള അംഗങ്ങൾക്കായി ‘ആശ്വാസ് 2026’ ഒറ്റ തവണ (OTS)പദ്ധതി നടപ്പിലാക്കിയതായി, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ റോജി തോമസ് മുതിരേന്തിക്കൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ് വടക്കെൽ, ശ്രീ ചാർളി അലക്സ്‌ എന്നിവർ അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി, സഹകരണ വകുപ്പ്അ നുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ഇളവുകൾക്കും വിധേയമായി അർഹരായ വായ്പ്പാ കുടിശികകാർക്ക്, കുടിശികയിൽ ഇളവുകളോട് കൂടി ലോൺ തീർപ്പാക്കാൻ അവസരം ലഭിക്കും.പദ്ധതിയുടെ ഭാഗമായി 2026 ജൂലൈ 9,10 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ, പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുത്തു ഈ പദ്ധതിയുടെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അറിയിച്ചു.

കോട്ടയം

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ പറയുന്നു. മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. റവന്യു മന്ത്രി എ.പി അനിൽകുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശിച്ചു.വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

കോട്ടയം

പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി തൂഫാൻ ഗോൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; ലഹരിക്കെതിരെയുള്ളസംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പോലീസിന്റെ നേതൃത്വത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി തൂഫാൻ ഗോൾ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് തൂഫാൻ ഗോൾ പരിപാടി ഉദ്ഘാടനം ചെയ്തു രാസ ലഹരിയുടെയും സിന്തറ്റിക് ലഹരികളുടെയും പിന്നാലെയുള്ള പുതുതലമുറയുടെ ഓട്ട പായച്ചിലുകൾ നിർത്തണമെന്നും അത്തരത്തിലുള്ള ലഹരികൾ എല്ലാം നമ്മുടെ ജീവിതം നശിപ്പിക്കുമെന്നും യഥാർത്ഥമായ ലഹരിനമ്മുടെ ജീവിതമാണെന്നും. കുട്ടികളെല്ലാം കായിക മേഖലയിൽ പരിശീലനത്തിനായി സമയം കണ്ടെത്തുവാനും കായിക മേഖലയെ ഇഷ്ടപ്പെടുവാനും അങ്ങനെ സ്പോർട്സിനെ ലഹരിയായി സ്വീകരിച്ചുകൊണ്ട് മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന മാനസികരോകാവസ്ഥയിലേക്ക് നയിക്കുന്ന രാസലഹരിയോട് ഗുഡ്ബൈ പറയുവാനും ജനമൈത്രിസബ് ഇൻസ്പെക്ടർ ബിനോയ് തോമസ് കുട്ടികളോട് ആഹ്വാനം ചെയ്തു