വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ മുണ്ടുപാലത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

പാലാ : മുണ്ടുപാലത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് സെൻറ് റോക്കീസ് ബസ്സുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മുണ്ടുപാലം സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇടിയിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. കാറിലും ബസ്സിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കുകളുണ്ട്. ഏറെ നേരത്തേക്ക് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം

ചെമ്മലമറ്റം പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാളിന് കൊടിയേറി.

കോട്ടയം ; മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു.വെള്ളിയാഴ്‌ച രാവിലെ 6 മണിക്കവി.കുർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്. 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം.ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാദർ ജോൺ കുഴികണ്ണിൽ ഫാകുര്യക്കോസ് വട്ട മുകളേൽഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ അബ്രാഹം പുതിയാത്ത് സഹകാർമ്മികർ തുടർന്ന് ആകാശവിസ്മമയം 7.30 ന് കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു.

കോട്ടയം

തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തീക്കോയി ; തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റബർ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. ജോൺ ആസിഡ് ഒഴിച്ചതാണോ പിടിവലിക്കിടയിൽ വീണതാണോ എന്ന് വ്യക്തമായിട്ടില്ല. പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോൺ ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാലാമണിയുടെ സംസ്‌കാരം ഇന്ന് നടക്കും.

കോട്ടയം

മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം

പെരുവന്താനം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവ സ്ഥലത്ത് പെരുവന്താനം പോലീസ് എത്തിയിട്ടുണ്ട്

കോട്ടയം

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി ; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലാ പോലീസ് സ്റ്റേഷൻ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസ് (18) ആണ് മരിച്ചത്. മൃതദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ ഉള്ള സ്വവസതിയിൽ കൊണ്ടുവരും സംസ്കാരം ഉച്ചകഴിഞ്ഞ് 4 മണിക്ക് കാഞ്ഞിരപ്പള്ളി, പാലമ്പ്ര ഗെത് സെമനെ കാത്തലിക് പള്ളിയിൽ നടക്കും.

കോട്ടയം

സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആശമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു; വമ്പൻ പ്രഖ്യാപനവുമായി ആദ്യ മന്ത്രിസഭായോഗം

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങൾക്ക് വേണ്ടി പ്രേത്യേകം വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ് രൂപികരിക്കും. കൂടാതെ ആശകളുടെ വേതനം 3000 രൂപയായി വർദ്ധിപ്പിച്ചു. അങ്കണവാടി, സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി.

കോട്ടയം

വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ മരണപ്പെട്ടു

തൊടുപുഴ ; വെൺമണിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസർ Dr ബിജോയ് തോമസ് മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആണ് ഇന്ന്  രാവിലെ 7.30 ന് ആയിരുന്നു സംഭവം. ഉടനടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാൻ ആയില്ല.

കോട്ടയം

കാഞ്ഞിരപ്പളളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഗതാഗതനിയന്ത്രണം ഇന്ന് മുതൽ..

കാഞ്ഞിരപ്പള്ളി : ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ മെയ്  18 മുതൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും ദേശീയപാതയെ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലുമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഏഴ് പ്രധാന ബസ് സ്റ്റോപ്പുകളിൽ മാറ്റമുണ്ടാകും. ടി.വി.എസ്. റോഡ് വൺവേ ആകും. ഈ റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.  ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാർക്കിങ് നിരോധിച്ചു. റോഡിലെ വെള്ളവരയ്ക്കിപ്പുറമായി റോഡിലേക്ക് കയറ്റി വാഹനങ്ങൾ പാർക്കുചെയ്യാൻ പാടില്ല. ടൗൺ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ കയറ്റിറക്കജോലികൾ രാവിലെ എട്ട് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5.30 വരെയും ഒഴിവാക്കണം. പുൽപ്പേൽ ടെക്സ്റ്റൈൽസിന് മുൻവശം മുതൽ ടി.വി.എസ്. റോഡ് വരെ വാഹനങ്ങൾ 10 മിനിറ്റിൽ അധികം പാർക്കു ചെയ്യാൻ അനുവദിക്കില്ല. കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡിൽ വലതു വശത്ത് മാത്രമാകും പാർക്കിങ്. ഗതാഗത പരിഷ്കാരങ്ങൾ നടത്തുന്നതിനു മുൻപായി ബോർഡുകളും മറ്റ് സിഗ്നൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.  ബസ് സ്റ്റോപ്പുകൾ മാറുന്നതിങ്ങനെ : കുരിശുകവലയിൽ കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകൾ വെയിറ്റിങ് ഷെഡിന് മുൻപിലായി നിർത്തും. കുരിശുകവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ പോസ്റ്റ് ഓഫീസിന് മുൻഭാഗത്തെ ബസ് സ്റ്റോപ്പിൽനി ന്നു 30 മീറ്റർ മുന്നോട്ട് മാറ്റിനിർത്തും. കുരിശുകവലയിൽ മണിമല, ചേനപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ വഴിയിടം കെട്ടിടത്തിന് മുൻപിൽ നിർത്തും. പേട്ടക്കവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ അമീൻ ബേക്കറിയുടെ മുൻപിലായി നിർത്തും. പേട്ടക്കവലയിൽ പടിഞ്ഞാറു ഭാഗത്തേക്കുള്ള ബസുകൾ അലീന ഗിഫ്റ്റ് ഹൗസിന് മുൻഭാഗത്ത് നിർത്തും. ഈരാറ്റുപേട്ട ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിക്ക് വരുന്ന ബസുകൾ മുത്തൂറ്റ് ബാങ്കിന് മുൻഭാഗത്തായി നിർത്തും. കാഞ്ഞിരപ്പള്ളിയിൽനിന്നും തമ്പലക്കാട്ടേക്ക് പോകുന്ന ബസുകൾ പുത്തനങ്ങാടി ഭാഗത്ത് ജനത ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ എതിർവശത്തായി നിർത്തും. മറ്റ് പ്രധാന മാറ്റങ്ങൾ: അക്കരപ്പള്ളി പാർക്കിങ് മൈതാനത്തുനിന്ന് വാഹനങ്ങൾ റോഡിന്റെ ഇടതുവശംകൂടിമാത്രം കെ.കെ. റോഡിലേക്ക് പ്രവേശിക്കണം. വലതുവശത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തേക്ക് ഇറങ്ങി പേട്ടക്കവലയിൽ യുടേൺ എടുത്തു പോകണം. കിഴക്കു ഭാഗത്തുനിന്നും ഈരാറ്റുപേട്ട ഭാഗത്തുനിന്നും അക്കരപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഈരാറ്റുപേട്ട റോഡുവഴി അക്കരപ്പള്ളിയിലേക്ക് കയറണം. ബസ് സ്റ്റാൻഡിനുള്ളിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത്. പേട്ടക്കവല മുതൽ പൂതക്കുഴി വരെയുള്ള റോഡിലെ ആക്രിക്കച്ചവടം, വഴിയോര കച്ചവടം മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കും. കാഞ്ഞിരപ്പള്ളി വഴി കടന്നുപോകുന്ന എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാർക്കും ഐ.ഡി. കാർഡ് നിർബന്ധമാക്കും. നിയമംലംഘിച്ചാൽ പിടിവീഴും: പട്ടണത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ പിഴശിക്ഷയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ പ്രധാന സ്ഥലങ്ങളായ 26-ാം മൈൽ, പേട്ടക്കവല, പുത്തനങ്ങാടി, കുരിശുകവല എന്നിവിടങ്ങളിൽ സി.സി. ക്യാമറകൾ സ്ഥാപിച്ച് പോലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ലഭ്യമാക്കി നിരീക്ഷിക്കും.