വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മുതുകോരമലയിലെ ടൂറിസം സാധ്യതകൾ ഗവൺമെന്റിന്റെ മുന്നിൽ കൊണ്ടുവരും -അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

പൂഞ്ഞാർ: മുതുകോര മലയിലെ  ടൂറിസം വികസനത്തെക്കുറിച്ച്  മുതുകോരമല സന്ദർശിച്ച് സാധ്യതകൾ പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മഴ കുറഞ്ഞാൽ ഉടൻ മുതുകോരമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻകുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം  ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി  സോജൻ ആലക്കുളം, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ, മണ്ഡലം ഓഫീസ് ചാർജ്ജ്  സെക്രട്ടറി റോയ് വിളക്കുന്നേൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, സാബു പൂണ്ടികുളം, ജോസ് കോലോത്ത്, ജോസ് വടകര, ബെന്നി കുളത്തിനാൽ, ജെയിംസ് മാറാമറ്റം, മാത്തച്ചൻ കോക്കാട്ട്, ജോസ് കുന്നത്ത്, സണ്ണി മടിക്യാങ്ങൾ, ജോണി മുണ്ടാട്ട്, ജോണി തടത്തിൽ, സിബി വരവുകാലായിൽ, വക്കച്ചൻ തട്ടാം പറമ്പിൽ, ജോബി പടന്ന മാക്കൽ, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജോമി മുളങ്ങാശ്ശേരി, വിൻസന്റെ കളപ്പുരയിൽ, ജോർജുകുട്ടി കുറ്റ്യാനി എന്നിവർ സംസാരിച്ചു.

കോട്ടയം

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു

തീക്കോയി :ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പയിന്റെ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി തയ്യാറാക്കി മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും പൂർണ്ണതയും കൈവരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ  ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ശില്പശാലയിൽ ഗ്രൂപ്പ് ചർച്ചകളും മാലിന്യമുക്ത പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാലയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി , മെമ്പർമാരായ സിറിൽ റോയ് , മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി സുരേഷ് സാമുവൽ, അസിസ്റ്റന്റ് സെക്രട്ടറി നജീം എം, വി ഇ ഓ മാരായ ടോമിൻ ജോർജ് , ആകാശ് ടോം, കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.ആർ ജി എസ് എ ബ്ലോക്ക്‌ കോർഡിനേറ്റർ സുചിത്ര എം നായർ മാലിന്യമുക്തം നവകേരളം 2.0 ശില്പശാല അവതരണം നടത്തി. ശില്പശാലയിൽ ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന ഭാരവാഹികൾ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ ഭാരവാഹികൾ, ആശാ വർക്കേഴ്സ്,ഹരിതകർമസേനാംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം.മെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ മാത്രം അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ ഒന്നും ഈ ആവശ്യത്തിലേയ്ക്ക് വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള വിഭാഗങ്ങളിലുള്ള പെർമിറ്റുകൾ കോടതിവിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഏറ്റെടുത്തിട്ടുണ്ട്. ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനായിട്ടാണ് പുതിയ ബസ്സുകൾ വാങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന റൂട്ടുകൾ ഓരോ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെടുന്നതിന്റെ കണക്കെടുപ്പ് നടന്നു എന്നതിലപ്പുറം ബസ് അലോട്ട്മെന്റ് സംബന്ധിച്ച് നിലവിൽ ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ. ബി ഗണേഷ് കുമാറുമായി വിശദമായി സംസാരിച്ചിരുന്നു. ബസ്സുകൾ വാങ്ങി കഴിയുമ്പോൾ അവ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഈരാറ്റുപേട്ട ഡിപ്പോയ്ക്കും മതിയായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുകയോ, അവ വിവിധ ഡിപ്പോകൾക്ക് അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയോ ചെയ്യുന്നതിനു മുൻപേ ഉണ്ടായിട്ടുള്ള ഈ വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.    ഈരാറ്റുപേട്ട ഡിപ്പോയുടെ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനത്തിന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചു വരികയുമാണ്. കെഎസ്ആർടിസി ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാലാണ് പല വികസന പ്രവർത്തനങ്ങൾക്കും തടസ്സം നേരിട്ടിരിക്കുന്നത്.കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ കഴിയുന്നത്ര ഗുണകരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കും. അതോടൊപ്പം ഏതാനും പുതിയ ഓർഡിനറി സർവീസുകൾ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിക്കത്തക്ക നിലയിൽ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗതാഗത വകുപ്പ് പുതുതായി ആവിഷ്കരിച്ചിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലെയും, ഉൾമേഖലകളിലെയും പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള റൂട്ട് ഫോർമുലേഷൻ പദ്ധതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലും വിജയകരമായി നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ച് 12.08.2024 തിങ്കളാഴ്ച 2.30 PM ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ജനപ്രതിനിധികളുടെയും, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും മറ്റും ഒരു യോഗം വിളിച്ചുചേർത്ത് റൂട്ട് ഫോർമുലേഷൻ നടത്തുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.  

കോട്ടയം

പച്ചക്കറി വാങ്ങാനായി കോട്ടയം മാർക്കറ്റിൽ എത്തിയ കോൺഗ്രസ് നേതാവ് ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.47 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കവിതയാണ് ഭാര്യമൂന്ന് മക്കൾ ഉണ്ട്.മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കോട്ടയം

കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനത്തിന്ഓഗസ്റ്റ് 10 വരെ വിലക്ക്

കോട്ടയം: ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

കോട്ടയം

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചാർളി ഐസക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . |

കോട്ടയം: പാലാ: മുന്നിലവിൻ്റെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി ചാർലി ഐസകിനെ (യു.ഡി എഫ് ) തെരെഞ്ഞെടുത്തു.ഇന്ന് ചേർന്ന തെരെഞ്ഞെടുപ്പിലാണ് ചാർലിയെ തെരെഞ്ഞെടുത്തത് .ഇദ്ദേഹം ജോസഫ് ഗ്രൂപ്പ് അംഗമായിരുന്നെങ്കിലും മാണി ഗ്രൂപ്പിലേക്ക് കൂറ് മാറിയിരുന്നു.എന്നാൽ കുറ് മാറ്റ നിയമ മനുസരിച്ച് അംഗത്വം നഷ്ട്ടപ്പെടുമെന്നതിനാൽ അദ്ദേഹം മാണി ഗ്രൂപ്പിൽ നിന്നും രാജി വയ്ക്കുകയായിരുന്നു. മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിനെയാണ് ചാർലി ഐസക് പ്രതിനിധീകരിക്കുന്നത്. ചാർലിയുടെ പേര് ജോസഫ് ഗ്രൂപ്പിലെ ഷാൻറിമോൾ സാബു നിർദ്ദേശിച്ചു .കോൺഗ്രസിലെ പി.എൽ ജോസഫ് പിന്താങ്ങി. എൽ.ഡി.എഫ് അംഗങ്ങൾ ഹാജരായിരുന്നെങ്കിലും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

കോട്ടയം

വയനാടിന്റെ മക്കൾക്ക് ഒരു കൈത്താങ്ങ്

കാഞ്ഞിരപ്പള്ളി പാറക്കടവ്  മുബാറക്ക് മസ്ജിദ് ഇമാം സക്കീർ ഹുസൈൻ മൗലവിയുടെ മക്കളായ, മുഹമ്മദ് മുബാറക്  മുഹമ്മദ് മുബഷിർ, ഉംറയ്ക്ക്പോകുന്നതിനു വേണ്ടി സ്വരൂപിച്ച പൈസ  വയനാടിന്റെ മക്കൾക്ക് വേണ്ടി കൈമാറുന്നു.  മുഹമ്മദ് മുബഷിർ പനമറ്റം ഹിദായത്തുൽ ഇസ്ലാംമദ്രസവിദ്യാർത്ഥിയും മുബാറക്, മദ്രസ പൂർവവിദ്യാർത്ഥിയും ആണ് ഇരുവരും ഇളംകുളം സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ്

കോട്ടയം

*വയനാട് ദുരന്തം: കേരള കോൺഗ്രസ് എം എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

കോട്ടയം: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്. വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ  ജോസ് കെ മാണി എംപി അറിയിച്ചു.