വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകിയില്ല; ക്ലിയർ ട്രിപ്പ് കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകാതിരുന്ന ക്ലിയർ ട്രിപ്പ് ഡോട്ട് കോം എന്ന ഓൺലൈൻ യാത്രാ ഏജൻസിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വലവൂർ സ്വദേശിയായ ആൽബർട്ട് ജെ. തോമസാണ് പരാതിക്കാരൻ. സുഹൃത്തുക്കളുമായി യാത്ര പോകുന്നതിനായി 2023 ജൂൺ 15ന് കൊച്ചിയിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കുള്ള എട്ട് ടിക്കറ്റുകൾ ക്ലിയർ ട്രിപ്പ് ഡോട്ട് കോം വഴി 3,03,075 രൂപയ്ക്ക് ആൽബർട്ട് ബുക്ക് ചെയ്തിരുന്നു. ക്ലിയർട്രിപ്പ്് നൽകിയ യാത്രാവിവരങ്ങളിൽ ബുക്കിംഗ് സ്റ്റാറ്റസ് കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കാരന് ടിക്കറ്റ് ലഭിച്ചില്ല. ഇതേത്തുടർന്നു ക്ലിയർ ട്രിപ്പിനെ ഒന്നാം എതിർകക്ഷിയായും എത്തിഹാദ്് എയർവേയ്സ്, ഫെഡറൽ ബാങ്കിന്റെ പാലാ ശാഖ എന്നിവരെ രണ്ടുമൂന്നും കക്ഷികളാക്കി കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.  എതിർകക്ഷികൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച കമ്മീഷൻ എത്തിഹാദ് എയർവേയ്സ് ക്ലിയർട്രിപ്പിന് ടിക്കറ്റ് അനുവദിച്ചതായും താമസം വരുത്താതെ ടിക്കറ്റ് വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം ക്ലിയർ ട്രിപ്പ് കമ്പനിക്കാണെന്നും കണ്ടെത്തി. അതിനാൽ പരാതിക്കാരന് വിമാന ടിക്കറ്റ് തുകയായ 3,03,075 രൂപ 2023 ഒക്ടോബർ നാലു മുതലുള്ള പലിശ ഉൾപ്പെടെ നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവ് ഇനത്തിൽ 5000 രൂപയും നൽകാനും അഡ്വ. വിഎസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു

കോട്ടയം

തലനാട് ഇല്ലിക്കൽ കല്ല് റൂട്ടിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടു.

തലനാട്: ആലപ്പുഴയിൽ നിന്നും ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം രണ്ട് മണിയോടെ ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും തെന്നി മാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.പരിക്ക് പറ്റിയവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീം നന്മക്കൂട്ടം പ്രവർത്തകർ, നാട്ടുകാർ, തലനാട് പഞ്ചായത്ത് അംഗങ്ങൾ, തീക്കോയി KSEB ജീവനക്കാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പ്രാദേശികം

എരുമേലി തെക്ക് സ്മാർട്ട് വില്ലജ് ഓഫീസ് നാടിനു സമർപ്പിച്ചു

എരുമേലി:കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 317 പേർക്കാണ് പട്ടയം നൽകിയത്. സർക്കാർ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 4.13 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ അഞ്ചു ലക്ഷം പേർക്ക് പട്ടയം നൽകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ക്രയവിക്രയ തട്ടിപ്പ് പൂർണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി  ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പുതൂർപള്ളി അബ്ദുൾമജീദും ഭാര്യ ആരിഫാ മജീദും ചേർന്ന് എം.എൽ.എയിൽ നിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങി. പട്ടയം കിട്ടിയവരിൽ 227 പേരും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ളവരാണ്. എ.ഡി.എം. എസ്. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസ്ന നജീബ്, ഷാനവാസ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എസ്. ബിജിമോൾ, കാഞ്ഞിരപ്പള്ളി തഹസീൽദാർ(എൽ.ആർ) പി.എസ്. സുനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ വി.പി. സുഗതൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഡി. സോമൻ, വി.എൻ. വിനോദ്, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, അനസ് പുത്തൻവീട്, സലിം വാഴമറ്റം, ജോസ് പഴയതോട്ടം, പി.കെ. റസാഖ്, ഉണ്ണിരാജ് പത്മാലയം, മോഹനൻ പഴറോഡ് എന്നിവർ പ്രസംഗിച്ചു.

കേരളം

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപ്പുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം

*ക്ഷേമ പെൻഷൻ നവംബർ 20 മുതൽ; കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ നവംബർ 20 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ വിതരണം ചെയ്യും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. വർദ്ധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കുറച്ചിട്ടും കേരളം മുന്നോട്ട് പോയത്. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ആറുമാസമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലല്ല, ആറുമാസത്തെ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ എറ്റെടുത്തത്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.   അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പറഞ്ഞു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് ദേഷ്യമില്ല. കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രശ്നം. മൂന്ന് വർഷം മുൻപ് തന്നെ ആശമാരുടെ ഓണറേറിയത്തിൻ്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം കണ്ടിട്ടാണ് ഓണറേറിയം വർദ്ധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു  

കോട്ടയം

കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ

പാലാ :കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ.പാലാ ചെത്തിമറ്റം സ്വദേശി അലൻ തോംസൺ. പുലിയന്നൂർ സ്വദേശി മോഹനൻ പനയ്ക്കൽ. ഹരികൃഷ്ണൻ കളപുരയ്ക്കച്ചാലിൽ എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ കേരള പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് ഇവർ പാലാ പോലീസിന്റെ പിടിയിലായത്..പ്രതികൾ നിരവധി പേരിൽ നിന്നായി ഏകദേശം രണ്ട് കോടിയിൽ അധികം രൂപ തട്ടിച്ചതായാണ് ലഭിക്കുന്ന വിവരം..പ്രതികളെ ഇന്ന് രാവിലെ പാലാ കോടതിയിൽ ഹാജരാക്കി. !

കോട്ടയം

എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം,സമസ്ത.

കോട്ടയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ്  റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്. ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് പാർശ്വവൽകൃത പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢലക്ഷ്യമായി  ഇത് കണക്കാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകുമ്പോൾ ഉള്ള ഈ നടപടി അതിന്റെ ഉദ്ദേശിച്ചത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.ആദ്യമായി എസ് ഐ ആർ നടപ്പാക്കിയ ബീഹാറിൽ അറുപത്തി അഞ്ചു ലക്ഷം ദളിതർ, സ്ത്രീകൾ, ന്യുനപക്ഷങ്ങൾ ഉൾപ്പെടുന്ന പൗരന്മാരുടെ  വോട്ടവകാശം ഇല്ലായ്മ ചെയ്തത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഏതൊരു പൗരനും മതം ഭാഷ പ്രദേശം എന്നിവ പരിഗണിക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ട്. അതിനെ തകർക്കുന്ന ഏത് ശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.അത് ജനാധിപത്യ സംവിധാനങ്ങൾക്ക് കാവൽ നിൽക്കാനുള്ള അവരുടെ ബാധ്യത കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ കോട്ടയം ജില്ലാ ഘടകം നടത്തിയ പണ്ഡിത ശിൽപശാല ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൽ അസീസ് സഖാഫി എന്തായാറിന്റ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്തു. യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരം ഇടപെട്ടത് ഈ മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും ഭാഗമായിട്ടാണെന്നും,മാനവികത അടിസ്ഥാന തത്വമായി പരിഗണിച്ചാണ് 100 വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നത് എന്നും, മതത്തിന്റെ പേരിൽ ഇതര വിഭാഗത്തെ ആക്ഷേപിക്കുന്നത് മാനവികതക്ക് എതിരാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിഎം അനസ് മദനി സ്വാഗതം ആശംസിച്ചു. എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, വി എച്ച് അബ്ദുൽ റഷീദ് മുസ്‌ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, സിയാദ് അഹ്സനി, അബ്ദുസ്സലാം ബാഖവി, അൻവർ മദനി അലി മൗലവി കുമളി, ഹാരിസ് സഖാഫി, സലീം സഖാഫി, യഅഖൂബ് നഈമി,സഅദ് അൽ ഖാസിമി. തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്ന് 14 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പ്രധാന മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ഗാലറിയാണ് തകർന്നു വീണത്.വിദ്യാർഥികൾ കയറി ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടനെ തന്നെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14 വിദ്യാർത്ഥികളെയാണ് പരിക്കേറ്റനിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ് ആർക്കും ഗുരുതരമായ പരിക്കുകളില്ല .പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മാണി സി കാപ്പൻ എം എൽ എ യും കുട്ടികളെ സന്ദർശിച്ചു.