വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചുജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിജി കേരളം നോഡൽ ഓഫീസർ സി.ആർ പ്രസാദ്, പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ആർ.ജി.എസ്.എ. വിജയ്‌ഘോഷ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കൊടകര കുഴല്‍പ്പണം: കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം- എസ്ഡിപിഐ

കോട്ടയം :  ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തിരഞ്ഞൈടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ കോടികളുടെ കുഴല്‍പ്പണം കേരളത്തിലൊഴുക്കിയ കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്്ട്രീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി 41 കോടിയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 12 കോടി രൂപയും ബിജെപി കേരളത്തിലേക്കെത്തിച്ചതായി വ്യക്തമായിരിക്കുന്നു. സംസ്ഥാന വ്യാപകമായി കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച് അന്നത്തെ ബിജെപി ഓഫീസ് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്ക് 35 സീറ്റ് ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഈ കള്ളപ്പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പോലെ ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാനാവുമെന്ന അമിത മോഹമായിരുന്നു.     2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ കാറുകള്‍, പാഴ്‌സല്‍ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും 2021 ആഗസ്ത് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുള്ളതെന്നും 33.50 കോടി രൂപയുടെ സ്രോതസ് കണ്ടെത്തണമെന്നും ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.    കേസിലെ പ്രധാന സാക്ഷിയും സുരേന്ദ്രന്റെ വിശ്വസ്തനുമായ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സ്വിച്ച് ഇട്ടാല്‍ തുറക്കുന്ന രണ്ട് വീതം രഹസ്യ അറകള്‍ വാഹനങ്ങളില്‍ ഒരുക്കിയാണ് ധര്‍മ്മരാജന്‍ കുഴല്‍പ്പണം കടത്തിയതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞതായും അത് അന്വേഷണത്തില്‍ കണ്ടെത്തിയതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവാക്കിയാണ് വാഹനത്തില്‍ അറകള്‍ ഉണ്ടാക്കിയത് കോഴിക്കോട് ആണ് ഇവ നിര്‍മ്മിച്ചു നല്‍കിയത്. 'ഇന്നോവ, എര്‍ട്ടിഗാ, റിറ്റ്‌സ്, പാഴ്‌സല്‍ ലോറികള്‍, ലോറികള്‍ എന്നിങ്ങനെ 10 വാഹനങ്ങള്‍ ധര്‍മ്മരാജന് കുഴല്‍പ്പണ ഇടപാടുകള്‍ നടത്താന്‍ ഉണ്ടായിരുന്നെന്നും ഈ വാഹനങ്ങളില്‍ എല്ലാം രഹസ്യ അറകളും ഉണ്ടായിരുന്നെന്നും ഇതുവഴിയാണ് കുഴല്‍ പണം കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും വ്യക്തമായിരിക്കുന്നു.     2021 ല്‍ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരോ ഉന്നത പോലീസ് മേധാവികളോ എന്തുകൊണ്ട് അറിഞ്ഞില്ല. അഥവാ അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് മൂടിവെച്ചു തുടങ്ങിയ ഒട്ടേറെ ദുരൂഹതകളാണ് ഇപ്പോള്‍ ഉയരുന്നത്. ബിജെപി നേതാക്കള്‍ പ്രതിയായ കുഴല്‍പ്പണ ഇടപാടില്‍ ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കത്തക്ക വിധം പല സൂചനകളും പുറത്തുവരുന്നുണ്ട്.    ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വഷിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിച്ചു.  

കോട്ടയം

മുണ്ടക്കയം സബ് ട്രഷറി കെട്ടിട നിർമ്മാണം 1.75 കോടി രൂപ അനുവദിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : ദീർഘകാലമായി  മുണ്ടക്കയത്തെയും സമീപ പഞ്ചായത്തുകളിലെയും  ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്ന മുണ്ടക്കയം സബ് ട്രഷറി നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുന്നതിന് സജ്ജമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇപ്പോൾ തികച്ചും അസൗകര്യങ്ങളോടെ വാടക കെട്ടിടത്തിൽ  രണ്ടാം നിലയിൽ ട്രഷറി പ്രവർത്തിക്കുന്നത് മൂലം പ്രായാധിക്യമുള്ള പെൻഷൻകാർ ഉൾപ്പെടെ ഏറെ ദുരിതമനുഭവിച്ചിരുന്നു. റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്,  തിരുവനന്തപുരം എന്ന സ്ഥാപനമാണ് ടെൻഡർ പിടിച്ച് കരാർ ഒപ്പു വച്ചിട്ടുള്ളത്.  സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ HLL ലൈഫ് കെയർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപം നിലവിൽ തിലകൻ സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി   ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുക   

കോട്ടയം

രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചു - പിഡിപി

രാജ്യത്ത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്ന് കടന്ന് കയറ്റത്തെ കുറിച്ചും സംഘ്പരിവാർ ഭീകരതയെ കുറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവചനം കണക്കെ സമുഹത്തെ ഓർമ്മപെടുത്തിയ അബ്ദു നാസർ മഅ്ദനിക്കും പി ഡി പി ക്കും വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തി വർദ്ധിച്ചുവെന്നും സംവരണ വിശയത്തിൽ ജനസംഖ്യാനുപാതിക സംവരണം എന്നത് പി ഡി പി യുടെ പ്രഖ്യപിത മുദ്രാവാക്യമാണെന്നും ഇന്നും അതിനു വേണ്ടിയുള്ള സമരത്തിലാണ് പീഡിപി യെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പ്രെവറ്റ് ബസ്റ്റാൻൻ്റ് പരിസരത്ത് സംഘടിപ്പിച്ച രാഷ്ട്രിയ വിശദികരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹംസമ്മേളനത്തിൽ ഇസ്മായിൽ കൂട്ടികൽ അധ്യക്ഷത വഹിച്ചുജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ സമ്മേളനം ഉത്ഘാടനം ചെയ്യുതുനേതാക്കളായ ഒ എ സക്കരിയ സക്കീർ കളത്തിൽ അൻസർഷാ കുമ്മനംനൗഫൽ കീഴേടം മുജിബ് മടത്തിൽപ്പറമ്പിൽ കെ.കെ റിയാസ് റിലീസ് മുഹമ്മദ് അസീസ് പൈനാടിയിൽ ഫരിത് പുതുപറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

കോട്ടയം

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി.

എറണാകുളത്ത് വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ടീം കണ്ണൂരിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ടീമിനെ വിജയത്തിലേക്ക് നയിച്ച കാഞ്ചന മോൾ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു  ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്

കോട്ടയം

പാലാ മിനി മാരത്തൺ: ബാബു ജോസഫ്, ലൗലി ജോസഫ് എന്നിവർ ജേതാക്കളായി.

പാലാ : പ്രഫ.സിസിലിയാമ്മ ഔസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിൻ്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെയും നേതൃത്വത്തിൽ നടന്ന ഓൾ കേരള മിനി മാരത്തൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ബാബു ജോസഫും (തൃശൂർ) വനിതാ വിഭാഗത്തിൽ ലൗലി ജോസഫും (ചാലക്കുടി) ജേതാക്കളായി. എം. എ. അഷറഫ്,ജോയ് കെ. ജെ, ആൻസി ജോജോ,എൽസമ്മ ചെറിയാൻ എന്നിവർ യഥാക്രമം ഇരു വിഭാഗത്തിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തൺ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫ്ലാഗ് ഓഫ് ചെയ്തു.അൽഫോൻസാ കോളജിന് മുൻ വശത്ത് നിന്നും തിരിഞ്ഞ് മുനിസിപ്പൽ കോംപ്ലക്സിന് സമീപമെത്തി മാരത്തൺ സമാപിച്ചു. സമാപന സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ.നടക്കൽ ശശി ഉദ്ഘാടനം ചെയ്തു.പാലാ ഡിവൈഎസ്പി കെ. സദൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ, സിസിലിയാമ്മ മെമ്മോറിയൽ മാനേജിംഗ് ട്രസ്റ്റി പ്രഫ.ഫിലോമിന ജോസഫ്,സെക്രട്ടറി ബെന്നി മൈലാടൂർ,കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ലാലിച്ചൻ ജോർജ്,സതീഷ് മണർകാട്,ലീലാമ്മ മാത്യു,വിജി രവി,ജോണി പ്ലാത്തോട്ടം,തോമാച്ചൻ തോപ്പിൽ,പ്രശാന്ത് വള്ളിച്ചിറ,അഗസ്റ്റിൻ വാഴക്കാമല,അഡ്വ.അഭിജിത്,ഷാജി പന്തംപ്ലാക്കൽ,ബാബു കലയന്താനി,നിധിൻ സി വടക്കൻ,ജോബ് അഞ്ചേരി എന്നിവർ പ്രസംഗിച്ചു.വിജയികൾക്ക് ക്യാഷ് അവാർഡുകളും മെഡലുകളും നൽകി.

കോട്ടയം

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന ചതുരംഗപ്പാറ ഉല്ലാസയാത്ര ; നവംബർ 3 ന്

ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു.കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 ,9656850555.

കോട്ടയം

വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു

പാലാ ; വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പാലാ കരൂരിൽ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം.പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ് എന്ന രാജുവാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ഹിറ്റാച്ചി എത്തിച്ചിരുന്നു. വാഹനം പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്ക് പോയ സമയത്ത് ഇദ്ദേഹം യന്ത്രം സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കളും, ദൃക്സാക്ഷികളും പറയുന്നു.ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്.അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പോലീസ് എത്തിയാണ് പുറത്ത് എത്തിച്ചത്.തുടർന്ന് പാലാ ജനറൽ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി. പ്രവാസിയായ രാജു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. പുതിയ വീടിന് മതിൽ കെട്ടുന്ന പ്രവർത്തനങ്ങൾക്കായാണ് മണ്ണ് നീക്കുന്നതിനായി ഹിറ്റാച്ചി കൊണ്ടുവന്നത്. ഓപ്പറേറ്റർ പുറത്തുപോയ സമയത്ത് യന്ത്രം പ്രവർത്തിപ്പിച്ചപ്പോൾ നിയന്ത്രണം തെറ്റി സമീപത്തെ റബർ മരത്തിൽ ഇടിച്ചപ്പോൾ ഇതിനിടയിൽ കുടുങ്ങിപ്പോയതാണ് മരണകാരണമായത്.