വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ; നിർമാണം പുരോ​ഗമിക്കുന്നു

കോട്ടയം∙ നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്.

കോട്ടയം

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

 ഈരാറ്റുപേട്ട: തലപ്പലം മേലമ്പാറയിൽ മധ്യവയസ്ക കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം മേലമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ബിജുമോൻ കെ.ജി (42)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ 2:30 മണിയോടുകൂടി ഇയാളുടെ ഒപ്പം താമസിച്ചു വന്നിരുന്ന തങ്കമണി എന്ന് വിളിക്കുന്ന ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചയോടുകൂടി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ വിറക് കമ്പും, കമ്പി പാരയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോട്ടയം

കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാര്‍

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ പരിഭ്രാന്തരായി. ചേനപ്പാടി ഭാഗത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാട്ടുകാര്‍ മുഴക്കം കേട്ടത്.തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ നിലയില്‍ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് അന്ന് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.

കോട്ടയം

ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ, കോട്ടയത്ത് പരിശോധന

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല പ്രദേശങ്ങളിൽ നിന്നും മുഴക്കം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ചൊവ്വാ‍ഴ്ച രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തും.

കോട്ടയം

ബി.എസ്.എന്‍.എല്‍. തകരാറുകള്‍; അന്വേഷണം പ്രഖ്യാപിക്കണം: ആന്റി കറപ്ഷന്‍ മിഷന്‍

ഉപയോക്താക്കളെ നിത്യദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലധികമായി തുടരുന്ന ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ സംബന്ധിച്ച വിഷയത്തില്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.     ബി.എസ്.എന്‍.എല്‍. ടവര്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ വൈദ്യുതിബന്ധം നിലച്ചാല്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും പൂര്‍ണ്ണമായും നിലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ഏറ്റവും ഉദാഹരണമാണ് പൂഞ്ഞാര്‍ കുന്നോന്നിയിലെ ടവര്‍. ഇതിന് വ്യക്തമായ മറുപടി മാധ്യമങ്ങളിലൂടെയോ, എസ്.എം.എസ്. സംവിധാനത്തിലൂടെയോ നല്‍കാന്‍ ബി.എസ്.എന്‍.എല്‍. തയ്യാറാകണം. കാലങ്ങളായി ഉപയോക്താക്കള്‍ അനുഭവിക്കുന്ന ദുരിതത്തിന് പൊതുമേഖലാ സംരംഭമായ ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്കണം.     ഫോണ്‍ സംഭാഷണം മുറിഞ്ഞുപോയാല്‍ പോലും നഷ്ടപരിഹാരം നല്‍കണമെന്ന പരമോന്നത കോടതിവിധി നിലനില്‍ക്കേ വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന സംവിധാനത്തിന്റെ നടത്തിപ്പുകളെക്കുറിച്ച് അടിമുടി അന്വേഷണം വേണം. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടേണ്ട വിഭാഗങ്ങള്‍ നിഷ്‌ക്രിയരാണ്.     തകരാറുകള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ട്. കുന്നോന്നിയിലെ നെറ്റ്‌വര്‍ക്ക് 'കോമാ' സ്റ്റേജിലാണ്. വെന്റിലേറ്റര്‍ മാറ്റിയാല്‍ നിശ്ചലമാകും ബി.എസ്.എന്‍.എല്‍. മഴ തുടങ്ങിയാല്‍ വൈദ്യുതി നിലയ്ക്കുന്നത് നിത്യസംഭവുമാണ്. എന്നാലങ്ങോട്ട് പോര്‍ട്ട് ചെയ്തുകൂടെയെന്നു പറയുന്നവരോട് 'സൗകര്യമില്ലായെന്ന നിലപാടിലാണ്' ഉപയോക്താക്കള്‍.     പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ജോസ് ഫ്രാന്‍സീസ്, കെ.ജി. ബാബു, ബീവി ഫാത്തിമ, തോമസുകുട്ടി മണക്കുന്നേല്‍, ജോയി മേനേച്ചേരില്‍, അബു മാത്യു, ആന്റണി മാത്യു, ജോസ് പൂണ്ടിയാനി, ആനിയമ്മ സണ്ണി, ഈപ്പന്‍ ഡൊമിനിക്, സജീവ് തലയോലപ്പറമ്പ്, സന്തോഷ് കുമാര്‍ റ്റി., റ്റി.എന്‍. സത്യദേവ് എന്നിവര്‍ പ്രസംഗിച്ചു. 

കോട്ടയം

പാലാ സന്മനസ്സ് കൂട്ടായ്മ നഗരസഭാ ജീവനക്കാരൻ ബിജോയി മണർകാടിനെ ആദരിച്ചു

പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച  ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി. സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച്  രാവിലെ  കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ്  ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും  ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്  ജോർജ്  അറിയിച്ചു. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന്  ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ  ബിജോയ് അറിയിച്ചു.

കോട്ടയം

മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ

പാലാ :മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ.വൃത്തിഹീനമെന്ന് പൊതുസമൂഹം കരുതിയിരുന്ന ജയിലുകൾ കയറി കണ്ടപ്പോൾ വാർഡ് മെമ്പറും ,പാലാ നഗരസഭാ മുൻ ചെയർപേഴ്‌സനുമായ  ബിജി ജോജോയ്ക്കും ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും  അതിശയം.ഇത്രയും വൃത്തിയും  പരിസര ശുചീകരണവുമുള്ള ജയിൽ കാണുന്നത് തന്നെ ആദ്യം. പാലാ സബ്ബ് ജയിലിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉദ്‌ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു കൗൺസിലർമാരായ  ബിജി ജോജോയും ,സാവിയോ കാവുകാട്ടും.തുടർന്ന് പരിസരമെല്ലാം ചുറ്റി നടന്നു കണ്ടപ്പോഴാണ് ജയിലിലെ മാലിന്യങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് വാർത്ത വന്നതിന്റെ അർത്ഥ ശൂന്യത കൗണ്സിലര്മാര്ക്ക് നേരിൽ ബോധ്യപ്പെട്ടത്. ജയിൽ കോംബൗണ്ടിൽ പെയ്യുന്ന മഴവെള്ളമെല്ലാം നിർഗമനത്തിനായി വൃത്തിയുള്ള ഓടകൾ സ്ഥാപിച്ചിരിക്കുന്നു.തടസ്സമേതുമില്ലാതെ മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.എന്നാൽ ജയിലിനു പുറത്തെത്തുന്ന മഴവെള്ളം പുറത്തുള്ള  ഓടകൾ അടഞ്ഞതുമൂലം  ഒഴുകി പോകുവാൻ മാർഗമില്ലാതെ റോഡിലേക്ക് ഒഴുകുന്നുണ്ട്.ഇതിനു ഉടൻ തന്നെ പരിഹാരമുണ്ടാക്കുമെന്ന് കൗൺസിലേഴ്‌സ് ഉറപ്പു നൽകി. കൂടാതെ ജയിൽ വളപ്പിനുള്ളിൽ നിന്നും സെപ്റ്റിക് ടാങ്കിനായി  പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച്  മലിന ജലം സംഭരിക്കാനും ടാങ്കുകൾ പണിതത് കൗൺസിലർമാരെ ജയിൽ സൂപ്രണ്ട് ഷാജിസാർ കാണിച്ചു കൊടുത്തു.പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച് ജയിലിലെ അന്തേവാസികളെയും സഹകരിപ്പിച്ച് ജയിൽ വളപ്പിൽ തന്നെയുള്ള കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച് സൈഡുകൾ കെട്ടി ബലവത്താക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാലിന്യ സംസ്‌ക്കരണ കുഴികൾ കരിങ്കൽ പാകി മനോഹരമാക്കിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ തരം  തിരിച്ചാണ് സംഭരിക്കുന്നത്.ഉടനെ മേലധികാരികളെ അറിയിച്ചു അവരുടെ അനുവാദത്തോടെ  തന്നെ ഇവിടെ കൃഷിചെയ്യാൻ  ഒരുക്കത്തിലാണ് ഷാജിസാർ.കൂടാതെ മൂന്ന് കോടി രൂപാ മുടക്കി പുതിയ കെട്ടിടം വരുമ്പോൾ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും ,കറികളും ജനങ്ങൾക്കും ആദായ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.അതിനായി മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള ജയിലിന്റെ മൂന്നര സെന്റ് സ്ഥലം ഉപയോഗിക്കുന്നതാണ്.അതുകൊണ്ടു തന്നെ ആഭാഗം വൃത്തിയുള്ളതും ,സജീവമായി തീരുകയും ചെയ്യുമെന്ന് ഷാജിസാർ,കൗൺസിലർമാരോടൊപ്പം   പറഞ്ഞു.

കോട്ടയം

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണം:

കോട്ടയം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്   സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി )കോട്ടയം ജില്ല ജനറൽബോഡി ആവശ്യപ്പെട്ടു. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷങ്ങൾക്കായുള്ള ഫണ്ട് വിനിയോഗത്തിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പ്രസിഡൻറ് പി.പി.എം നൗഷാദ് അധ്യക്ഷതവഹിച്ചു. എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് , പി.എ .ഇർഷാദ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സിജി ഇൻറർനാഷണൽ മുൻ ചെയർമാൻ പി.കെ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.  യോഗത്തിൽ വച്ച് 2023- 25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.  ജില്ലാ പ്രസിഡണ്ടായി എം എഫ് അബ്ദുൽ ഖാദർ ( ഈരാറ്റുപേട്ട ), ജനറൽ സെക്രട്ടറിയായി നിഷ സാജിദ് ( കങ്ങഴ), ട്രഷററായി ശുഹൈബ് മുഹമ്മദ് ( കൂട്ടിക്കൽ) ജില്ലാ കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു. സിജി വിമൻസ് കളക്ടീവ് (CWC ) പ്രസിഡന്റ . ആൻസിമോൾ പി.എ സെക്രട്ടറി നെഷിനാ ഇസ്മായിൽ ട്രഷറർ നിഷാ സാജിദ് എന്നിവരേയും വിവിധ വകുപ്പുകളുടെ ഡയറക്ടർമാരായി അൻഷാദ് അതിരമ്പുഴ സാജിദ് കരിം, റാഷിദ് ഖാൻ DM വി.എം സിറാജ്, ഷിനാജ് സത്യം , അമീൻ മുഹമ്മദ്, ഹുസൈൻ അമ്പഴത്തിനാൽ, റബീസ് കാസിം . മുഹമ്മദ് ഷബീബ് ഖാൻ , ആരിഫ് കൂട്ടിക്കൽ ,സിയാദ് എരുമേലി , മാഹീൻ തലനാട് എന്നിവരേയും തിരഞ്ഞെടുത്തു