വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ആത്മഹത്യ തുരുത്തായി കേരളം,സംസ്ഥാനം ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്.രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം.ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് . കേരളത്തിലെ 5 വര്‍ഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്‌ ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 - 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2018ല്‍ അത് 8237 ,2019 ല്‍ ഇത് 8556 ,2020 - 8500 ,2021 ല്‍ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്.

കേരളം

പൗരത്വ സമരം:സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ്

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി വിവിധ കേസുകളില്‍ നിയമനടപടി തുടര്‍ന്ന് പോലിസ്. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയും സമസ്ത നേതാവുമായ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമണ്‍സ് നല്‍കിയിരിക്കുന്നത്. തനിക്ക് ഒരു പങ്കുമില്ലാത്ത കേസിലാണ് ഇപ്പോള്‍ സമന്‍സ് ലഭിച്ചതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമന്‍സിന്റെ ചിത്രം പങ്കുവച്ച് നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും പിന്നെ ഏത് കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പൗരത്വ സമരം:കേസുകള്‍ ഇനിയും പിന്‍വലിക്കാതെ ! പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ട് . എനിക്ക് ഒരു പങ്കുമില്ലാത്ത ഒരു സമരത്തിന്റെ പേരിലാണ് നടക്കാവ് പോലീസ് എടുത്ത കേസില്‍ നാളെ (സെപ്തം: 12 ന്) കോഴിക്കോട് നാലാം കോടതിയില്‍ ഹാജറാകണമെന്ന് ആവശ്യപ്പെട്ട് കോടതി എനിക്ക് സമന്‍സ് അയച്ചത്. ഇതേ കേസ് മറ്റു നാല്പതോളം ആളുകള്‍ക്കും ഉണ്ടത്രെ.

പ്രാദേശികം

ഹൈസ്കൂൾ അധ്യാപക ഒഴിവ്

തിടനാട് .ഗവ. വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്.എ  മാത്തമാറ്റിക്സ്  ടീച്ചറുടെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ബുധനാഴ്ച (14/09/2022) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. പ്രസ്തുത വിഷയത്ത ബി എഡ് , കെ ടൈറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ് മിസ്ട്രസ് അറിയിക്കുന്നു.

കേരളം

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍എല്‍.ബി.യും എല്‍എല്‍.എമ്മും പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ് ചെയര്‍മാനാണ്. കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.

കോട്ടയം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കളത്തുക്കടവ്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൺസന്റ മകൻ പ്രിൻസ് ജോൺസൺ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇടമറുകിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവീട്ടിൽ പോയി മടങ്ങിയ പ്രിൻസ് സഞ്ചരിച്ച ബൈക്ക് ഇടമറിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ  ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. മാതാവ് ഡെയ്‌സി എള്ളുമ്പുറം കൊച്ചുപൂണിശേരിൽ കുടുമ്പങ്ങാഗം. സംസ്‌കാരം ഞായറാഴ്ച ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ

പ്രാദേശികം

കുടുംബ യോഗം നടത്തി.

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ കുടുംബ യോഗം കോട്ടയം ക്ലബ്ബിൻ്റെ കുമരകം അനക്‌സിൽ വെച്ച് നടത്തി. ഹൈക്കോടതി റിട്ട.ജഡ്ജി മുഹമ്മദ് ഖാൻ ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജലാലുദ്ദീൻ എട്ട്പങ്കിൽ,വി. എം.അബ്ദുള്ള ഖാൻ,മുഹമ്മദ് ഷെഫീക്ക്,റാഷിദ് ഖാൻ, ജിയാസ് സി സി എം,നൂറുദ്ദീൻ,മുഹമ്മദ് നസീർ,സുനിത കല്ലോല പ്പറമ്പിൽ,മുഹമ്മദ് റാസി, ആസിഫ് ബഷീർ,സി.റ്റി.ബഷീർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

ലഹരിക്കെതിരെ സംയുക്ത സമ്മേളനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും  വർധിച്ച് വരുന്ന മയക്കുമരുന്നിൻ്റെ ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണവും ജനകീയ പ്രതിരോധവും നടത്താൻ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവിധ രാഷ്ട്രീയ കക്ഷി സമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു ഈരാറ്റുപേട്ട പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് മൗലവി അൽ കൗസരി,  മുഹമ്മദ് സുബൈർ മൗലവി,  കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് ,മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി, നൗഫൽ മൗലവി, അർഷദ് ബദരി , ജോയി ജോർജ് , കെ.എ.മുഹമ്മദ് ഹാഷിം, ഇ.കെ. മുജീബ്, വി.എം. സിറാജ്, അഡ്വ. ജയിംസ് വലിയവീട്ടിൽ , എ.എം.എം ഖാദർ,അയ്യൂബ്  ഖാൻ,  പ്രൊഫ. എ. എം റഷീദ്,നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ലോകം

വില നിയന്ത്രിക്കുന്ന രാജ്യങ്ങൾക്ക് ഗ്യാസും എണ്ണയും നൽകില്ലെന്ന മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് എണ്ണ, വാതക വിതരണം റഷ്യ നിർത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചില പാശ്ചാത്യ രാജ്യങ്ങൾ പരിഗണിക്കുന്നതുപോലെ വില പരിധി നിശ്ചയിക്കുന്നത് തികച്ചും മണ്ടത്തരമായ തീരുമാനമായിരിക്കുമെന്നും പുടിൻ പറഞ്ഞു. പസഫിക് തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഞങ്ങൾ ഒന്നും നൽകില്ല. ഗ്യാസില്ല, എണ്ണയില്ല, കൽക്കരി ഇല്ല, ഇന്ധന എണ്ണയില്ല, ഒന്നുമില്ല. ഞങ്ങളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക്, അവരുടെ ഇഷ്ടം നിർദ്ദേശിക്കാൻ ഇന്ന് കഴിയില്ല,’ വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ തങ്ങളുടെ കരാർ ബാധ്യതകളെ മാനിക്കുമെന്നും മറ്റ് രാജ്യങ്ങളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ കൂട്ടിച്ചേർത്തു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്കുള്ള ധനസഹായത്തിന്റെ പ്രധാന സ്രോതസ്സ് വെട്ടിക്കുറയ്ക്കുന്നതിനായി, റഷ്യൻ എണ്ണ ഇറക്കുമതിയിൽ വില പരിധി നടപ്പാക്കുന്നതിലേക്ക് അടിയന്തിരമായി നീങ്ങുമെന്ന് ജി7 വ്യാവസായിക ശക്തികൾ അറിയിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.