വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വംശീയ രാഷ്ട്രീയ പ്രചരണങ്ങളെ പൊതു സമൂഹം തള്ളികളഞ്ഞു. കെ. എ ഷെഫീഖ്

ഈരാറ്റുപേട്ട: തദ്ധേശ തെരഞ്ഞെടുപ്പിൽ നടത്തിയ വംശീയ രാഷ്ട്രീയപ്രചരണങ്ങളെ അർഹിക്കുന്ന അവഗണനയിൽ ജനം തള്ളി കളഞ്ഞന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ. എ ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി പ്രതിനിധികളായി ജില്ലയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.സാഹോദര്യ രാഷ്ട്രീയത്തെ പൊതു സമൂഹം സ്വീകരിക്കുന്നു എന്നതിൻ്റെ തെളിവാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്ത് ലഭിച്ച അംഗീകാരമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പാർട്ടി ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സണ്ണി മാത്യൂ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ സദസിൽ ആദരിച്ചു. റൈന നൗഫൽ, സുറുമി കെ.എ ജില്ല വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.എ നിസാം അർച്ചന പ്രജിത്, എന്നിവർ സംസാരിച്ചു.    

കോട്ടയം

പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു.

പൂഞ്ഞാർ :പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മുപ്പതിലധികം ആടുകളാണ് ദിവസവും ടൗണിലേയ്‌ക്കെത്തുന്നത്. ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന വിദേശ വനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആടുകള്‍. നഗരത്തില്‍ അലയുന്ന ഇവ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ തിന്നുനശിപ്പിക്കുന്നതായും റോഡരികുകളിലെ പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതായും വ്യാപക പരാതിയാണ് ഉയരുന്നത്.  ആടുകള്‍ കൂട്ടത്തോടെ പൂഞ്ഞാര്‍ ടൗണ്‍ കീഴടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയോ പച്ചക്കറികളോ കടയ്ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. കാല്‍നടയാത്രികര്‍ക്കും എല്ലാവിധ വാഹനയാത്രികര്‍ക്കും ഇവ ഒരുപോലെ ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോട് പലതവണ പരാതികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.  വ്യാപാരികളും വ്യക്തികളും പഞ്ചായത്തില്‍ പരാതി നല്കിയിട്ടും കാര്യമായ നടപടികളുണ്ടായില്ല. സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരവും നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ക്ക് വരെ പരാതി പോയിരുന്നു. വിഷയത്തില്‍ റവന്യൂ അധികാരികളോട് അടക്കം ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

മരണം

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് അന്തരിച്ചു

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്‌റത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. പരിപാടികള്‍ എല്ലാം ചൊവ്വാഴ്ചയിലേക്കു മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ തിരക്ക് .ഇന്ന് മീഡിയാ സെമിനാർ

ഈരാറ്റുപേട്ട:  ടീം എമർജൻസിയും  ഇ ഫോമുംസംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും പരിസര പ്രദേശങ്ങളി ലും നടത്തുന്ന നഗരോൽസവ ത്തിൽ തിരക്കേറി. എല്ലാ ദിവസവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ആരംഭിച്ച നഗരോൽസവം അടുത്ത ബുധനാഴ്ച സമാപിക്കും' എല്ലാ ദിവസവുംകലാ പരിപാടി കൾ,  കുട്ടി കൾക്ക് കളിച്ചു രസിക്കാൻ കിഡ് സ്റൈഡുകൾ ഫുഡ് കോർട്ട് ,പുഷ്പ സസ്യ പ്രദർശനംഎന്നിവ നഗരോത്സവ വേദിയെ ആകർഷകമാക്കിയുണ്ട്. വെള്ളിയാഴ്ച നടന്ന ബിസിനസ് മീറ്റ് അജ്മി ഗ്രൂപ്പ് ചെയർമാൻ കെ.എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം 7 ന് മാധ്യമ സെമിനാർ നടക്കും.സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥി അയിരിക്കും.റഹീസ് റഷീദ്, ഷിഹാസ് അന്തു, അന്ന റഹീസ് റഷീദ്,  ഈരാറ്റുപേട്ടയിലെ മാധ്യമ പ്രവർത്തകരായ ഷാബിന സിയാദ്, മനോജ് ജോസ് ,ഹസീബ് വെളിയത്ത്, കെ.എ. സാജിദ്, പി.കെ. ഡാനിഷ്, ടോമി ജോർജ്, പൊന്തനാൽ ഷെരീഫ്, പി .എ .ഷെമീർ, ജസ് ലി ജയിംസ്, കെ.കെ.പി.ജലീൽ ,കെ.പി' മുജീബ്, നാസർ കെ ഇ ,കെ.ഇ. ഖാദർ എന്നിവർ സംബന്ധിക്കും. തുടർന്ന് റൈഹാന മുത്തു ഒരുക്കുന്ന സംഗീതസൽക്കാരം നടക്കും.  

പ്രാദേശികം

തീവ്രവാദി പരാമർശം വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാർഹം പ്രസ് ക്ലബ്ബ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സ്വദേശിയായ റഹീസ് റഷീദ് എന്ന മാധ്യമപ്ര വർത്തകനെ തീവ്രവാദി എ ന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ്റ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പി.എ എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സമധാനത്തോടെയും സൗഹാർദ്ദത്തോടെ കഴിയുന്ന ഈരാറ്റുപേട്ടയെ കുറെ നാളുകളായി ചിലർ തീവ്രവാദ ചാപ്പകുത്തുന്നത് അപലപീനയമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ് കമ്മിറ്റി തീരുമാനിച്ചു കെ.എ. സാജിദ് ,റസൽ ഷെരീഫ്, കെ.പി.മുജീബ്, കെ.കെ.പി.ജലീൽ, വി.എ.ഹസീബ് എന്നിവർ സംസാരിച്ചു.

കോട്ടയം

റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയോട് ചോദ്യം ഉന്നയിച്ച റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. '' വന്ന ആള്‍ ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫാണ്. അവന്‍ തീവ്രവാദിയാണ്. മുസ്‌ലിംകളുടെ വലിയ വക്താവാണ്. അവനെ ആരോ പറഞ്ഞ് അയച്ചതാണ്....''-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നോട് മര്യാദയില്ലാതെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാന്‍ ഇത്രയും പ്രായമുള്ള ആളാണ്. സംസാരിക്കുമ്പോള്‍ മര്യാദ കാണിക്കണ്ടേ, പ്രതിനിധികളോട് അവര്‍ മര്യാദ കാണിക്കണ്ടേ, മൈക്ക് തട്ടി മാറ്റി എന്നത് സത്യമാണ്. ഈ ചാനല്‍ എന്റെ ചോരകുടിക്കുന്നു, അവര്‍ ആത്മപരിശോധന നടത്തട്ടെ....ചില സത്യങ്ങള്‍ പറഞ്ഞാല്‍ മതവിദ്വേഷം ഉണ്ടാക്കാനണ് ശ്രമം.''-വെള്ളാപ്പള്ളി പറഞ്ഞു. തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചപ്പോള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞതില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. '' ഞാന്‍ കണക്കുവച്ചാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്ഥാപനം ഉണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേ, ഒരു അണ്‍ എയ്ഡഡ് കോളജ് ഉണ്ട്. ലീഗുകാര്‍ക്ക് 48 അണ്‍ എയ്ഡഡ് കോളജുകളുണ്ട്. പതിനേഴ് എയ്ഡഡ് കോളജുകളുണ്ട്. ഞാന്‍ അവരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം. പകരം എന്നെ മതവിദ്വേഷിയാക്കി.....മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഈഴവ സമുദായത്തിന് എതിരാക്കാന്‍ ശ്രമം നടക്കുകയാണ്.''-വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.

കോട്ടയം

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്.   കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.  

കോട്ടയം

തൊടുപുഴ ഒളമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റിലിടിച്ച് അപകടം

തൊടുപുഴ: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഓടുന്ന ക്യാപ്റ്റൻ എന്ന സ്വകാര്യ ബസ്സാണ് രാവിലെ ആറേമുക്കാലിന് ഒളമറ്റത്ത് വച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടെങ്കിലും ആളപായം ഇല്ല.