വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം.24ന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. വിലാസം, ജാതി, ബോണസ് പോയൻ്റിന് അർഹമാകുന്ന മറ്റു വിവരങ്ങൾ തുടങ്ങിയവയിൽ പിശകുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയിൽ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തേണ്ടതാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്‌ഡഡ് സ്കൂ‌ളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാനാണ് ഹയർസെക്കൻഡറി വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജൂൺ 10 മുതൽ പ്രവേശനം നൽകും.   

പ്രാദേശികം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നു. സിംഗപ്പൂരില്‍ 14,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളം

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ് , പത്തനംതിട്ട ജില്ല കളക്ടറുടെ മറുപടി

പത്തനംതിട്ട:വീണ്ടും വൈറലായി ഒരു കളക്ടർ മഴ കാരണം അവധി ചോദിച്ച് ഒഴപ്പൻ : അക്ഷരത്തെറ്റ് കണ്ട് അന്തിച്ചു പോയി കളക്ടർ, പോയി മലയാളം പഠിച്ചിട്ട് അവധി ചോദിക്കട എന്ന് മറുപടി   പത്തനംതിട്ട കളക്ടർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റോറി ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജില്ലയിലെ മഴയുടെ പശ്ചാത്തലത്തിൽ ഒരു വിദ്യാർത്ഥി അവധി ചോദിച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആയി ഇട്ടിരിക്കുന്നത്. അക്ഷര തെറ്റിൽ അവധി ചോദിച്ചു കൊണ്ട് അയച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആക്കിയിരിക്കുന്നത്. ഇതിന് കളക്ടർ നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. അവധി ചോദിക്കുന്നതിനു പകരം സ്ഥിരമായി സ്കൂളിൽ പോവുക. പ്രത്യേകിച്ചും മലയാളം ക്ലാസിൽ കയറുക. ഇന്ന് അവധി ഇല്ല. നന്ദി - എന്നാണ് കളക്ടർ മറുപടി പറഞ്ഞത്. കളക്ടർ പങ്കുവച്ച സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പ്രാദേശികം

കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ്; മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്.  കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.' അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ,  കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ   ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ച്യ കണ്ണൂർ ജില്ലയിലെ  പെരുമ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ  സ്റ്റേഷൻ,  കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ്  സ്റ്റേഷൻ, മുദങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ  മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.   അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.   ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുന മർദ്ദ സാധ്യത കൂടി പരിഗണിച്ച്  അടുത്ത 4-5 ദിവസം കൂടി ഉയർന്ന ലെവൽ മുന്നറിയിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.  അതേസമയം ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ചെറിയ രീതിയിൽ മഴയുടെ  തീവ്രതയിൽ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. 

കേരളം

രണ്ടു ന്യൂനമർദം, മഴ കനക്കും; 29,30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കലക്ടർമാർക്ക് നിർദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.അതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. മഴയുടെ അളവും മൺസൂൺ കാറ്റിന്റെ ശക്തിയും വർധിക്കും. മേയ് 29, 30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നെന്നും മന്ത്രി അറിയിച്ചു.  

പ്രാദേശികം

ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്

പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ (78) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ-പൊൻകുന്നം റോഡിൽ  പൂവരണി പള്ളിക്ക് സമീപമായിരുന്നു അപകടം. സ്ഥിരം അപകട സ്ഥലമായ ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

കോട്ടയം

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു. മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്. പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അക്കൗണ്ട് നമ്പർ , 126101000012782. ഐഎഫ്എസ് സി കോഡ് IOBA0001261 ഗൂഗിൾ പേനമ്പർ 6238390633

കോട്ടയം

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു. മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്. പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അക്കൗണ്ട് നമ്പർ , 126101000012782. ഐഎഫ്എസ് സി കോഡ് IOBA0001261 ഗൂഗിൾ പേനമ്പർ 6238390633