വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ്  നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു.  ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, എ ഐ വൈ എഫ് ദേശിയ കൗൺസിൽ അംഗം ആർ ജയൻ,   യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി മിഥുലാജ് മുഹമ്മദ്, എൽ ഡി വൈ എഫ് നേതാക്കളായ  മിഥുൻ ബാബു,  കെ ആർ അമീർഖാൻ,  ഇ എ സവാദ്,  അഡ്വ.അക്ഷയ് ഹരി, ഷമ്മസ് ലത്തീഫ്, ആർ രതീഷ്, ബാബു ജോസഫ്, റജീനസജി , ജെവൽ സെബാസ്റ്റ്യൻ, നോബി ഡോമനിക്ക്, അജേഷ് കുമാർ എന്നിവർ സംസാരിച്ചു. സിപിഐഎം മുതിർന്ന നേതാക്കളായ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമ മോഹൻ, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി,  ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം,  ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ എന്നിവർ പങ്കെടുതു.

പ്രാദേശികം

മുസ്ലിം ഗേൾസ് മെഗ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട .1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ  മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി  റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു കോഡിനേറ്റർ ഷാഹിറ ഷൈജൽ അലി സ്വാഗതവും ഹൈമ കബീർ നന്ദിയും പറഞ്ഞു..

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.   ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4 നുള്ള കുർബാനയ്ക്കു ശേഷം കൊടിയേറ്റ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 6 മണിക്ക് പുറത്ത് നമസ്കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം, 9 ന് സുവിശേഷ കീർത്തനം.  ഏപ്രിൽ 23ന് രാവിലെ 5.30 നും 6.45 നും 8 നും  വിശുദ്ധ  കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും  വിശുദ്ധ കുർബാന. 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാന അർപ്പിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.  പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ  തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4.15 നും  5.30 നും 6.45 നും വിശുദ്ധ  കുർബാന, നൊവേന.  ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ  കുർബാന, നൊവേന.  7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.  ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും  വിശുദ്ധ  കുർബാന, നൊവേന. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 5.30 നും 6.30 നും 8 നും 10.30നും 4 നും വിശുദ്ധ കുർബാന. കഴിഞ്ഞ വർഷം (2023) നടത്തിയതുപോലെ, ഏപ്രിൽ 22 ന് കൊടിയേറ്റിനും പുറുത്തു നമസ്കാരത്തിനു ശേഷം പള്ളിയിൽ നിന്ന് വടക്കേക്കര കുരിശുപള്ളിയിലേക്ക് 101 പൊൻകുരിശുമേന്തി വിശ്വാസ പ്രഖ്യാപന പ്രദക്ഷിണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കൈക്കാരൻമാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ പോർക്കാട്ടിൽ,  ടോം പെരുനിലം എന്നിവർ അറിയിച്ചു.

പ്രാദേശികം

മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

പൂഞ്ഞാർ : ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ  പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു.     ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും  താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു .  സ്ഥാനാർഥി നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി.  ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും വർണബലൂണുകളുമായി പാതയോര ങ്ങളിൽ തടിച്ചുകൂടുന്ന ആബാലവ്യദ്ധം ജനവും സ്നേഹ വായ്‌പോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.  തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക് ശേഷം പാറത്തോട്  പഞ്ചായത്തിലെ ചോറ്റിയിൽ അവസാനിച്ചു. എൽ ഡി എഫ് നേതാക്കളായ കെ ജെ തോമസ്, രാജു എബ്രഹാം, ജോയി ജോർജ്, രമ മോഹൻ, കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, കുര്യാക്കോസ് ജോസഫ്,  ശുഭേഷ് സുധാകരൻ, അഡ്വ.സാജൻ കുന്നത്ത് എന്നിവർ സ്ഥാനാർഥിയോക്കൊപ്പമുണ്ടായിരുന്നു.  വിവിധ കേന്ദ്രങ്ങളിൽ അഡ്വ.വി എൻ ശശിധരൻ, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, ടി മുരളി, കെ ശശി, ടി എസ് സിജു, കെ പി മധുകുമാർ, റെജി ജേക്കബ്, ഐസക്ക് ഐസക്ക്, മിഥുൻ ബാബു, ശുഭേഷ് സുധാകരൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, അഡ്വ.സാജൻ കുന്നത്ത്, പി കെ പ്രദീപ്‌, റജീന റഫീഖ്‌, കെ ആർ അമീർഖാൻ, ജോഷി മൂഴിയാങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗീത നോബിൾ, രജനി സുധാകരൻ, വിജി ജോർജ്, ജോർജ് മാത്യു  എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം: ജോസ് കെ. മാണിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ - കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ് കൈപ്പനത്തടം, കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു ജോസ് കെ മാണി എം.പി സമരക്കാരോട് ചർച്ചക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പി ഇ മുഹമ്മദ് സക്കീറിന്റെ വസതിയിൽ ഞായറാഴ്ച വൈകുന്നേരം ആക്ഷൻ കമ്മിറ്റി നേതാക്കളുമായി ചർച്ച നടത്തി. എം പിയോടൊപ്പം പ്രൊഫ ലോപ്പസ് മാത്യുവുമുണ്ടായിരുന്നു. ചർച്ചയിൽ പി ഇ മുഹമ്മദ് സക്കീർ , ഇമാം ഹാഷിർ നദ് വി, ഇമാം നിസാർ മൗലവി, അജ്മി അബ്ദുൽ ഖാദർ ഹാജി, റഷീദ് കൈപ്പനാത്തടം, കെ.എ.മുഹമ്മദ് അഷറഫ്, യൂസഫ് ഹിബ, റാസിഖ് റഹീം, ജലീൽ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു. പുതിയ പാലം എത്രയും പെട്ടെന്ന് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ.മാണി എം.പി. സമരസമിതിക്ക് ഉറപ്പ് നൽകി. പിന്നീട് ജോസ് കെ മാണി ഇളപ്പുങ്കലിലെ സമരവേദി സന്ദർശിച്ചു. പുതിയ പാലം നിർമ്മിച്ചു നൽകും എന്ന് സമരക്കാർക്ക് ഉറപ്പ് നൽകി .

പ്രാദേശികം

കാരക്കാട്, ഇളപ്പുങ്കൽ നിവാസികളുടെ പ്രതിഷേധ സംഗമം

ഈരാറ്റുപേട്ട : രണ്ടര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം ഗതാഗത യോഗ്യമായി പുനർ നിർമിക്കുന്നതിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ് വി മുഖ്യപ്രഭാഷണം നടത്തി. വികസന വിവേചനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്നും നാടിന് ഉപകാരമില്ലാത്ത ജനപ്രതിനിധികളെ ജയിപ്പിച്ചുവിടുന്നതിനെക്കുറിച്ച് പുനർ ചിന്തനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഈരാറ്റുപേട്ടയോട് ചെയ്തുകൊണ്ടിരിക്കുന്ന ചിറ്റമ്മ നയത്തിന്റെ തുടർച്ചയാണ് ഇളപ്പുങ്കൽ പാലത്തിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ആനിയിളപ്പിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ടെക്‌നിക്കൽ സ്‌കൂളിന്റെ പുതിയ കെട്ടിടം മാത്രമാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഈരാറ്റുപേട്ടയിൽ വന്ന വലിയൊരു പദ്ധതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇളപ്പുങ്കൽ പാലം തകർന്ന പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർ നിർമിച്ചുകഴിഞ്ഞെങ്കിലും ഈ പാലത്തിന്റെ കാര്യത്തിൽ മാത്രം അനങ്ങാപ്പാറ നയമാണ് അധികാരികൾ സ്വീകരിക്കുന്നത്. വാഹന ഗതാഗത യോഗ്യമായ നിലയിൽ പാലം നിർമിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലുള്ള ഒരു തീരുമാനം ഉണ്ടാകാത്ത പക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചിറങ്ങി ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാതിവഴിയിൽ അവസാനിപ്പിക്കാൻ തുടങ്ങിയ സമരമല്ലെന്നും പാലം യാഥാർഥ്യമാകുന്നതുവരെ തുടരുമെന്നും ഹാഷിർ നദ്‍വി പറഞ്ഞു. ആക്ഷൻ കമ്മറ്റി രക്ഷാധികാരി കെ.എ. മുഹമ്മദ് അഷ്‌റഫ് കാരക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ യൂസുഫ് ഹിബ സ്വഗതം പറഞ്ഞു. സെയ്തുകുട്ടി വെള്ളൂപ്പറമ്പിൽ, അബ്ദുൽ ഖാദർ കണ്ടത്തിൽ, റഷീദ്, സലീം, വാർഡ് മെമ്പർ സുനിൽ കുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. 

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പുനർ നിർമിക്കണം: പ്രദേശ വാസികളുടെ നിൽപ് സമരം

ഈരാറ്റുപേട്ട: രണ്ട വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറിന് കുറുകെയുള്ള ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളുട നിൽപ് സമരം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം വേണെന്ന നിരന്തരമായ ആവശ്യംസംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു.  ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ്‌വി, യുസഫ് ഹിബ, എൻ.എം നിയാസ്, താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ്  പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായാണ് നാട്ടുകാർ പറയുന്നത്.  2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടിവന്നിരിക്കുകയാണ് ഇവിടത്തുകാർക്ക്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്‌കൂളിലെത്തുന്നത്. പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വിവിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പ് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് കാരക്കാട് സ്‌കൂളിലെ വിദ്യാർഥികൾ നേരിട്ട് നിവേദനം സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെട്ടു വരുകയായിരുന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ പത്തുകൂടെയാണ് കടന്നുപോകൂന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താൻ കഴിയും. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.