വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു*

പാലാ :വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെൻ്റ് കമ്പനിയുടെ ലോറി തീ പിടിച്ചു കത്തി നശിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം രാത്രി 8:45 ഓടേ ആയിരുന്നു സംഭവം.   ഇവന്റ് മാനേജ്മെൻ്റ് ടീമിൻ്റെ സാധനങ്ങളുമായി പോന്ന ടോറസിൽ വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്ന് ടോറസിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് കുഷ്യൻ കസേര ഉൾപ്പടെയുള്ള സാധനങ്ങളുമായി മടങ്ങിയ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ വാഹനത്തിലാണ് അഗ്നി പടർന്നത്. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകൾ എത്തി അണച്ചു. ലോറി പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഡിസംബർ 31 ന് തുടങ്ങും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരോത്സവം ഡിസം 31 മുതൽ ജനുവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫ്ലവർഷോ, ഫുഡ് ഫെസ്റ്റ്, വ്യാപാര വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻ്റ്, കലാപരിപാടികൾ എന്നിവയെല്ലാം നഗരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.   ഡിസം 31 ന് രാത്രി 7 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മുൻ നഗരസഭാ ചെയർമാൻ വി എം സിറാജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നിർവഹിക്കും. അമ്യൂസ്മെൻ്റ് പാർക്ക്  നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ ഉദ്ഘാടനം ചെയ്യും. സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ, നഗരസഭാ പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടിൽ, വാർഡ്കൗൺസിലർ കെ ഇ റാഷിദ് എന്നിവർ ആശംസകളർപ്പിക്കും. ജന.കൺവീനർ അഡ്വ സുഹൈൽ ഖാൻ സ്വാഗതവും കൺവീനർ പി പി എം നൗഷാദ് നന്ദിയും പറയും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിൻ്റെ ഗാനമേള അരങ്ങേറും. ജനുവരി 1 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 8 ന് കൈരളി പട്ടുറുമാൽ ടീമിൻ്റെ മാപ്പിള ഗാനമേള അരങ്ങേറും. ജനുവരി 2 ന് നടക്കുന്ന ബിസിനസ് സമ്മിറ്റിൽ മേഖലയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കും. രാത്രി 8 ന് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ തൃശൂർ പാട്ടുകുടുംബത്തിൻ്റെ സംഗീത സന്ധ്യ. മൂന്നാം തീയതി നടക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന മെഗാ കോമഡി ഷോ . നാലാം തിയതി നടക്കുന്ന മിഡിയ സെമിനാറിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് റൈഹാന മുത്തു മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത സൽക്കാരം. 5 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ ടി പി എം ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് വൈറൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ. 6 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ മേഖലയിലെ വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും. രാത്രി 8 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള. 7 ന് നടക്കുന്ന സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും.

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ - ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം വികസനകാര്യം, പൊതുമരാമത്ത് കാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം ക്ഷേമകാര്യം 5 എന്നിങ്ങനെ സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം ആരോഗ്യകാര്യം മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാൻ്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാൻ്റിങ് കമ്മിറ്റികളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.  

കോട്ടയം

ജോമി ബെന്നി തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ് കോൺഗ്രസ്സിലെ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയാണ് ജോമി ബെന്നി. തെരെഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. 14 അംഗ ഭരണസമിതിയിൽ യുഡിഫ് – 7, ബി ജെ പി – 4, എൽഡിഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. കളത്തൂക്കടവ് വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയെ തുടർച്ചയായ് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് കമ്മറ്റി അംഗം, സമുദായിക സംഘടനയായ മാതൃവേദി യുടെ പ്രസിഡന്റ്‌, കളത്തൂക്കടവ് സെന്റ് : ജോൺ വിയാനി പള്ളി സൺ‌ഡേ സ്കൂൾ അധ്യാപിക എന്നിങ്ങനെ സാമൂഹിക-സാമൂദായിക-സാംസ്‌കാരിക തലങ്ങളിൽ സേവനമനുഷ്ഠിച്ച ജോമി ബെന്നി മികച്ച നേതൃപാഠവുമുള്ള വ്യക്തിയാണ്

പ്രാദേശികം

ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് ജനുവരി 3 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻ്റർ ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ്, സുലൂക് '26 എന്ന പേരിൽ 2026 ജനുവരി 3 ശനിയാഴ്ച ഈരാറ്റുപേട്ടയിൽ നടക്കും. നടക്കൽ ഫൗസിയ ഓഡിറ്റോറിയം, തൻമിയ ഇസ്‌ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാല് സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജൂനിയർ, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തൻമിയ ഇസ്‌ലാമിക് സ്കൂൾ ഈരാറ്റുപേട്ട, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ വണ്ടിപ്പെരിയാർ, അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയാ ഇടക്കുന്നം എന്നീ സ്ഥാപനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ എഴുത്തുകാരനും ഗാനരചയിതാവും സൂഫീ ഗായകനുമായ ജാബിർ സുലൈം മുഖ്യാതിഥിയാകും. തമീം ത്വാഹ ഹസനി, എം.കെ കബീർ, അബ്ദുല്ല സേട്ട്, ഹഫീസ് ഇടക്കുന്നം എന്നിവർ പങ്കെടുക്കും. പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിക്കും. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറയും.  

കോട്ടയം

ബിന്ദു സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍നിന്നുള്ള ബിന്ദു സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ബിന്ദു സെബാസ്റ്റ്യന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കുറിച്ചി ഡിവിഷന്‍ പ്രതിനിധി സുമ ടീച്ചര്‍ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോട്ടയം

ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു(ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു.  വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

കോട്ടയം

റീ ടാറിംഗ് നടത്തിയ കരിനിലം-പശ്ചിമ റോഡ് ഉദ്ഘാടനം ഇന്ന്

മുണ്ടക്കയം: റീ ടാറിംഗ് പൂർത്തിയാക്കിയ കരിനിലം-പശ്ചിമ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കരിനിലം പോസ്റ്റോഫീസ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന  കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് നടത്തിയത്.   റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച്  പോയിരുന്നു. തുടർന്ന് കാലവർഷക്കെടുതിയിൽ റോഡ് കൂടുതൽ തകർന്നതിനാൽ അധിക തുക ആവശ്യമായി വന്നിരുന്നു. ഇക്കാര്യം ഗവൺമെന്റിന്റെ മുൻപാകെയും, നിയമസഭയിലും ഉന്നയിച്ച് അധിക തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എം.എൽ.എ അറിയിച്ചു. ഇപ്പോൾ 1.25 കോടി രൂപ വിനിയോഗിച്ചാണ് റീ ടാറിങ് പ്രവർത്തികൾ നടത്തിയത്.  രണ്ടാംഘട്ടമായി സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഇവ നടപ്പിലാക്കുന്നതാണ്. അടുത്തഘട്ടത്തിൽ റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ സമാന്തര പാതയായ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം &ബി സി നിലവാരത്തിലേക്ക് മാറ്റുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.