വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്‍റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ അത് മറയ്ക്കാൻ കെട്ടിപ്പടുത്ത നുണകളുടെ കൊട്ടാരം പൊലീസ് തകർത്തത് അനായാസം ആയിരുന്നു. കഷായം നൽകിയെന്ന് പറയപ്പെടുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിച്ചത്.

പ്രവാസം

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004ല്‍ അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് പതാക ദിനമായി ആചരിക്കുന്നത് ( UAE Flag Day 2022 ). ദേശസ്‌നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക രാവിലെ 11 ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉയര്‍ത്താനാണ് നിര്‍ദേശം. 1971ല്‍ സ്വദേശി പൗരന്‍ അബ്ദുല്ല അല്‍ മൈന രൂപകല്‍പന ചെയ്തതാണ് യു.എ.ഇ പതാക

ജനറൽ

ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' ഫൈനൽ മിക്സ്; പുതിയ അപ്ഡേറ്റുമായി ഭദ്രൻ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.  "ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! ", എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം ഭദ്രൻ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി.  പാടി കുളിക്കും പരല്‍മീന്‍ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ."ഏഴിമല പൂഞ്ചോലയിലെ ലാലേട്ടന്‍ പാടിയ വരികള്‍ ഡോള്‍ബി അറ്റ്മോസില്‍ എത്തുന്ന സമയം തീയേറ്റര്‍ പൂരപ്പറമ്പാകും, തോമായെ ബിഗ് സ്‌ക്രീനിൽ കാണണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു, വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമോ, മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു നായകൻ ഉണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

കേരളം

ഷാരോണ്‍ രാജ് കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ; കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്  കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ​ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.

കേരളം

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിനു മുകളിലായി ചക്രവാതചുഴിയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രാദേശികം

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം

ഈരാറ്റുപേട്ട : മണ്ഡലം കോൺസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് Ad മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH .നൗഷാദ് ലത്തീഫ് വെള്ളു പറമ്പിൽ നേതാക്കളായ എസ് എം  കബീർ സക്കീർ  റാഷിദ്  സക്കീർ  നിയാസ്  സുനീർ  ഷിഹാബ്   നൗഷാദ് അൻസർ   അബ്ബാസ്   ഹനീഫ  അസാരി  എന്നിവർ അനുസ്മരണം നടത്തി

പ്രാദേശികം

മർക്കസുൽ ഹിദായ ശിലാസ്ഥാപനം നടത്തി.

ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് നിർമ്മിക്കുന്ന മർകസുൽ ഹിദായ ഇസ്ലാമിക് സെൻറർ ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാ പ്രസിഡൻ്റ്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മഹല്ല് പ്രസിഡൻറ് പി.ഇ മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. ഹിദായത്ത് സിബിയാൻ മദ്രസാ ,മിനി ആഡിറ്റോറിയം, മദ്രസാ അദ്ധ്യാപക ഭവൻ, പ്രാർത്ഥനാ ഹാൾ, വ്യാപാര മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ക്രമീകരിക്കും. ഈരാറ്റുപേട്ട -തൊടുപുഴ സംസ്ഥാന പാതയിൽ തോട്ടുമുക്ക് കോസ് വേ ജംഗ്ഷനിലാണ് സ്ഥാപനം നിർമ്മിക്കുന്നത്.സെക്രട്ടറി അബ്ദുൽ വഹാബ്, വി.പി.മജീദ്, കെ.എ. മാഹിൻ, താജുദ്ദീൻ, വി.റ്റി.ഹബീബ് സംസാരിച്ചു.  

പ്രാദേശികം

മുസ് ലിം ലീഗ് സ്നേഹ സദസ്സ് പണ്ഡിതന്മാരുടെയും നേതാക്കളുടെയും പങ്കാ ളിത്വം കൊണ്ട് ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യം ആണ് പ്രതിരോധം എന്ന മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തെ നെഞ്ചേറ്റി പണ്ഡിതന്മാരുടെയും നേതാക്കളുടെ  സംഗമം സ്‌നേഹ സദസ്സ് ശ്രദ്ധേയമായിസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട തെക്കേക്കര ക്യാപ്പിറ്റല്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പണ്ഡിതന്മാരുടെയും നേതാക്കളുടെയുംസംഗമം സ്‌നേഹ സദസ്സ് കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിവേകത്തിന്റെ വഴിയെ ചേര്‍ന്നു നടക്കാനുള്ള ആഹ്വാനമായി. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിന് പിന്തുണയേകി സ്‌നേഹ സദസ്സ്. \ദക്ഷിണ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്ത സ്‌നേഹ സദസില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമുദായത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വിവിധ സമുദായ സംഘടനകളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍  പണ്ഡിതന്മാർ പള്ളികൾ ഗുണകരമായി ഉപയോഗിക്കണം. പണ്ഡിതന്മാര്‍ മതേതരത്വത്തിന്റെ കാവലകളായിമാറണമെന്ന് സാദിഖലി തങ്ങള്‍ ഉണര്‍ത്തി. 'സൗഹാര്‍ദ്ദതയും സഹിഷ്ണതയുമാണ് രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുന്നത്. ഒരിക്കലും അതിന് ഭംഗം വരാന്‍ പിടില്ല.ഓരോ മതങ്ങള്‍ക്കിടയിലുംസമുദായികസംഘടനകള്‍ക്കിടയിലും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കണം.മുസ്‌ലിം 'ലീഗിന്റെ എക്കാലത്തേയും ദൗത്യം അതാണ്.സാമ്രാജിത്വ താല്‍പര്യമാണ് ഇസ്‌ലാമോഫോബിയോ പടര്‍ത്തുന്നത്. ഇസ്‌ലാം 'ആരേയും പീഡിപ്പിക്കുന്ന പ്രസ്ഥാനമല്ല.മനുഷ്യത്വത്തിനാണ് പ്രധാന്യമെന്ന് വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്.പണ്ഡിത'ന്മാര്‍ക്ക് ഇവിടെ വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്.സമുദായത്തെ കൈവിട്ടുപോകാന്‍ പാടില്ല.ഇസ് ലാമിന്റെ യഥാര്‍ത്ഥ 'മാര്‍ഗം സമൂഹത്തില്‍ സമര്‍പ്പിക്കണം.തീവ്രവാദ വര്‍ഗീയവാദ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ദേഷമാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യ രീതിയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് നേടിയെടുക്കാന്‍ കഴിയും.ബഹുസ്വരസമൂഹത്തില്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്നും സ്തസാദിഖലി തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്‌നേഹ സദസില്‍ ആമുഖ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം സ്വാഗതം പറഞ്ഞു. ഇമാം എകോപന സമിതി ചെയര്‍മാന്‍ കെ.എ.മുഹമ്മദ് 'നദീര്‍ മൗലവി, സി.എം.മൂസാ മൗലവി ( ദക്ഷി കേരള ജംഇയ്യത്തുല്‍ ഉലമാ ) ,കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ (സമസ്ത കേരള ജം യ്യത്തുൽ ഉലമ ) കരീം സഖാഫി (സ മസ്ത എ.പി.), സലാഹുദ്ദീന്‍ മദനി (കെ.എന്‍.എം), ഫൈസല്‍ മൗലവി (ജമാഅത്തെ ഇസ്‌ലാമി), വി .മുഹമ്മദ് സുല്ലമി (കെ.എന്‍.എം മര്‍ക്കസുദ്ദഅവ ), ഷമീര്‍ മദീനി (വിസ്ഡം), പി.ഇ.മുഹമ്മദ് സക്കീര്‍ (പ്രസിഡന്റ് നൈനാര്‍ മസ്ജിദ് ), ബാസിത് (എം.ഇ.എസ്), ഉനൈസ് മൗലവി (ചെയര്‍മാന്‍ ഫൗസിയ ട്രസ്റ്റ് ), അബു ഷമ്മാസ് മൗലവി (ഇമാം താഴത്തങ്ങാടി ജുംഅ മസ്ജിദ് ), നൗഫല്‍ ബാഖവി (ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ), മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ ഹാജി പി എച്ച് അബ്ദുള്‍സലാം,കെ .ഇ.അബ്ദുറഹ്മാന്‍,ബിമാപ്പള്ളി റഷീദ്,ടി.എം.സലിം,ജില്ലാഭാരവാഹികളായ അസീസ് ബഡായില്‍, റഫീഖ് മണിമല,ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്,ടി.എം ഹമീദ്,കെ.എം അബ്ദുള്‍മജീദ്,ഹംസ,അഡ്വ.സുല്‍ഫിക്കര്‍ സലാം,കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ,അഡ്വ പീര്‍ മുഹമ്മദ് ഖാന്‍ ,നഗരസഭാചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എ.മുഹമ്മദ് ഹാഷിം നന്ദി പറഞ്ഞു.