വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

മിസ്റ്ററി ത്രില്ലറുമായി അനുരാഗ് കശ്യപിന്റെ 'ദൊബാര'; ട്രെയ്‍ലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. പ്രണയവും വയലന്‍സുമൊക്കെ കടന്നുവരാറുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ റിയലിസ്റ്റിക് ആഖ്യാനങ്ങളാലും ശ്രദ്ധേയങ്ങളായിരുന്നു. ഇപ്പോഴിതാ ഒരു മിസ്റ്ററി ത്രില്ലറുമായി എത്തുകയാണ് അദ്ദേഹം. ദൊബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‍സി പന്നുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി.  നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാ​ഗ് കശ്യപ് ചിത്രമായിരിക്കും ഇത്. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ജനറൽ

അറിയാം ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്. നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല(അര്‍ബുദം രൂക്ഷമാകുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും). വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും. വായില്‍ അസാധാരണമായ രുചി, വായില്‍ കുരുക്കള്‍, വിഴുങ്ങാനുള്ള പ്രയാസം, നാവിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍. അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.

ജനറൽ

നിങ്ങളുടെ യുവത്വം നിലനിർത്താൻ സാധിക്കുന്ന ഈ മൂന്ന് പഴങ്ങളെ പരിചയപ്പെടാം

പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങൾ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. മദ്യപാനവും പുകവലിയും പല ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്നായതിനാൽ എന്തുവിലകൊടുത്തും ഒഴിവാക്കേണ്ട ഒന്നാണ്. അതുപോലെ, നിങ്ങൾ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങളുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്ന മൂന്ന് പഴങ്ങളെ കുറിച്ചറിയാം. ആപ്പിൾ... ആപ്പിൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഡോക്ടർമാരെയും രോഗങ്ങളെയും അകറ്റി നിർത്താൻ അവ സഹായിക്കുന്നു. ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കും. വിറ്റാമിൻ എ, ബി സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ രോഗാണുക്കളും അധിക എണ്ണയും ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിന് ഗുണം ചെയ്യും. പതിവായി ആപ്പിൾ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നു. ഈ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മാതളം... മാതളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും തടയുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം ഒഴിവാക്കുന്നു. പഴത്തിൽ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു. സൂര്യാഘാതം, ചുളിവുകൾ, നേർത്ത വരകൾ എന്നിവ പോലുള്ള ചർമ്മത്തിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും. ഹൈപ്പർപിഗ്മെന്റേഷനും പ്രായത്തിന്റെ പാടുകളും തടയാനും മാതളനാരങ്ങ സഹായിക്കും. മുന്തിരി... മുന്തിരിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം വിറ്റാമിൻ സി വീക്കം ചെറുക്കാൻ സഹായിക്കുന്നു. നാരുകൾ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ മുന്തിരി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.  ക്യാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികിരണം ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാണ്.

ജനറൽ

രാത്രിയിൽ ബാക്കിവരുന്ന ചപ്പാത്തി വെച്ച് ഇനി എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

രാത്രിയില്‍ ബാക്കിവരുന്ന ഭക്ഷണം മിക്കപ്പോഴും ഫ്രിഡ്ജിലേക്ക് കയറ്റി പിന്നീടെപ്പോഴെങ്കിലും എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ അത്താഴത്തിന് ചപ്പാത്തിയാണ് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ബാക്കി  വരുന്ന ചപ്പാത്തി നമ്മള്‍ ഫ്രിഡ്ജില്‍ വയ്ക്കാറില്ല, അല്ലേ? കാരണം ചപ്പാത്തി ഫ്രിഡ്ജില്‍ വച്ചാല്‍ അത് നല്ലരീതിയില്‍ പരുക്കനാകും.  അധികവും പിറ്റേന്ന് രാവിലെ വെറുതെ പാനിലിട്ട് ഒന്ന് ചൂടാക്കി അത് കഴിക്കുന്നവരാണ് ഏറെയും. എങ്കിലും അധികപേര്‍ക്കും ഇതത്ര താല്‍പര്യമുണ്ടായിരിക്കില്ല. രാത്രിയില്‍ ചപ്പാത്തി ബാക്കിയായാല്‍ അത് പിറ്റേന്ന് രാവിലെ അങ്ങനെ തന്നെ കഴിക്കുന്നതിന് പകരം രുചികരമായ മറ്റൊരു വിഭവമാക്കിയാലോ? തീര്‍ച്ചയായും എല്ലാവരും കഴിക്കും. അത്തരമൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്.  പോഹ എന്നൊരു വടക്കൻ വിഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അവില്‍ വച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. നമുക്കിത് ചപ്പാത്തി കൊണ്ടും ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ.  ഇതിന് ആകെ ആവശ്യമായിട്ടുള്ളത് ചപ്പാത്തി, സവാള, പച്ചമുളക്, ഇഞ്ചി, ഉരുളക്കിഴങ്ങ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, റോസ്റ്റഡ് കപ്പലണ്ടി, മല്ലിയില എന്നിവയാണ്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.  ആദ്യമായി ചപ്പാത്തി ഒന്ന് ഗ്രൈൻഡ് ചെയ്തെടുക്കണം. ചെറുതാക്കി മുറിച്ചാലും മതി. ഇത് അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാം. ഇത് മാറ്റിവച്ച ശേഷം ഒരു പാൻ ചൂടാക്കി അതില്‍ എണ്ണ പകര്‍ന്ന് കടുക് പൊട്ടിക്കാം. ഇതിലേക്ക് ചെുതാക്കി മുറിച്ചുവച്ച പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ക്കുക. ഒന്ന് വഴറ്റിയെടുക്കുക.  ഇതിലേക്ക് ചെറുതാക്കി മുറിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കാം. വീണ്ടും നല്ലതുപോലെ ഇളക്കി ഒന്ന് വേവിക്കാൻ വിടാം. ഇനിയിതിലേക്ക് ഉപ്പ്, സവാള (ചെറുതായി അരിഞ്ഞത്), എന്നിവ കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. എല്ലാം പാകമായി വരുമ്പോള്‍ റോസ്റ്റഡ് കപ്പലണ്ടി ചേര്‍ക്കുക.  ഇനി ഇതിലേക്ക് ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി- ആദ്യം മാറ്റിവച്ച ചപ്പാത്തി പൊടിച്ചത്/മുറിച്ചത് ചേര്‍ക്കാം. എല്ലാം നല്ലതുപോലെ യോജിച്ച് പരുവമായിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിയെടുക്കാം. ഉപ്പ് പാകത്തിന് ഇല്ലെങ്കില്‍ ചപ്പാത്തി ചേര്‍ക്കും മുമ്പ് തന്നെ ചേര്‍ത്ത് പാകമാക്കാം. പ്രത്യേകിച്ച് മറ്റ് കറികളൊന്നും വേണ്ടാത്തത് കൊണ്ടുതന്നെ എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റായി ഇത് തയ്യാറാക്കാൻ സാധിക്കും. തലേന്നത്തെ ഭക്ഷണം ഇഷ്ടമില്ലാതെ കഴിക്കുകയോ അത് കളയുകയോ ചെയ്യുന്ന സാഹചര്യവും ഒഴിവാക്കാം. 

ജനറൽ

രാത്രിയിൽ ബാക്കിവരുന്ന ചപ്പാത്തി വെച്ച് ഇനി എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

രാത്രിയില്‍ ബാക്കിവരുന്ന ഭക്ഷണം മിക്കപ്പോഴും ഫ്രിഡ്ജിലേക്ക് കയറ്റി പിന്നീടെപ്പോഴെങ്കിലും എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ അത്താഴത്തിന് ചപ്പാത്തിയാണ് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ബാക്കി  വരുന്ന ചപ്പാത്തി നമ്മള്‍ ഫ്രിഡ്ജില്‍ വയ്ക്കാറില്ല, അല്ലേ? കാരണം ചപ്പാത്തി ഫ്രിഡ്ജില്‍ വച്ചാല്‍ അത് നല്ലരീതിയില്‍ പരുക്കനാകും.  അധികവും പിറ്റേന്ന് രാവിലെ വെറുതെ പാനിലിട്ട് ഒന്ന് ചൂടാക്കി അത് കഴിക്കുന്നവരാണ് ഏറെയും. എങ്കിലും അധികപേര്‍ക്കും ഇതത്ര താല്‍പര്യമുണ്ടായിരിക്കില്ല. രാത്രിയില്‍ ചപ്പാത്തി ബാക്കിയായാല്‍ അത് പിറ്റേന്ന് രാവിലെ അങ്ങനെ തന്നെ കഴിക്കുന്നതിന് പകരം രുചികരമായ മറ്റൊരു വിഭവമാക്കിയാലോ? തീര്‍ച്ചയായും എല്ലാവരും കഴിക്കും. അത്തരമൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്.  പോഹ എന്നൊരു വടക്കൻ വിഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അവില്‍ വച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. നമുക്കിത് ചപ്പാത്തി കൊണ്ടും ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ.  ഇതിന് ആകെ ആവശ്യമായിട്ടുള്ളത് ചപ്പാത്തി, സവാള, പച്ചമുളക്, ഇഞ്ചി, ഉരുളക്കിഴങ്ങ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, റോസ്റ്റഡ് കപ്പലണ്ടി, മല്ലിയില എന്നിവയാണ്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.  ആദ്യമായി ചപ്പാത്തി ഒന്ന് ഗ്രൈൻഡ് ചെയ്തെടുക്കണം. ചെറുതാക്കി മുറിച്ചാലും മതി. ഇത് അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാം. ഇത് മാറ്റിവച്ച ശേഷം ഒരു പാൻ ചൂടാക്കി അതില്‍ എണ്ണ പകര്‍ന്ന് കടുക് പൊട്ടിക്കാം. ഇതിലേക്ക് ചെുതാക്കി മുറിച്ചുവച്ച പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ക്കുക. ഒന്ന് വഴറ്റിയെടുക്കുക.  ഇതിലേക്ക് ചെറുതാക്കി മുറിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കാം. വീണ്ടും നല്ലതുപോലെ ഇളക്കി ഒന്ന് വേവിക്കാൻ വിടാം. ഇനിയിതിലേക്ക് ഉപ്പ്, സവാള (ചെറുതായി അരിഞ്ഞത്), എന്നിവ കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. എല്ലാം പാകമായി വരുമ്പോള്‍ റോസ്റ്റഡ് കപ്പലണ്ടി ചേര്‍ക്കുക.  ഇനി ഇതിലേക്ക് ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി- ആദ്യം മാറ്റിവച്ച ചപ്പാത്തി പൊടിച്ചത്/മുറിച്ചത് ചേര്‍ക്കാം. എല്ലാം നല്ലതുപോലെ യോജിച്ച് പരുവമായിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിയെടുക്കാം. ഉപ്പ് പാകത്തിന് ഇല്ലെങ്കില്‍ ചപ്പാത്തി ചേര്‍ക്കും മുമ്പ് തന്നെ ചേര്‍ത്ത് പാകമാക്കാം. പ്രത്യേകിച്ച് മറ്റ് കറികളൊന്നും വേണ്ടാത്തത് കൊണ്ടുതന്നെ എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റായി ഇത് തയ്യാറാക്കാൻ സാധിക്കും. തലേന്നത്തെ ഭക്ഷണം ഇഷ്ടമില്ലാതെ കഴിക്കുകയോ അത് കളയുകയോ ചെയ്യുന്ന സാഹചര്യവും ഒഴിവാക്കാം. 

ജനറൽ

മാനസികാരോഗ്യത്തിന്റെ ദുർബലതയാണ് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണത്തെ സൂചിപ്പിക്കുന്നത്; മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ മാനസികാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ മനസ് ശാന്തമായിരിക്കണം. ഇന്ന് വർദ്ധിച്ചുവരുന്ന വിഷാദ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് മാനസികാരോഗ്യത്തിന്റെ ദുർബലത തന്നെയാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. മനസിനും ശരീരത്തിനും അനിവാര്യമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവും ഉറക്കക്കൂടുതലും വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഒരു വ്യക്തി ശരാശരി 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അനിവാര്യമാണ്. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. അടുത്തതാണ് സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം. ദീർഘ നേരം സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നത് മാനസികാരോഗ്യം ദുർബലമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രദ്ധിക്കുക. നാം ചെയ്യുന്ന പ്രവർത്തികളും വ്യക്തിജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ജോലിക്കും വ്യക്തിഗത ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകിയതിനു ശേഷം മാത്രം മുന്നോട്ടുപോകുക. ഇത് സാധിക്കാത്ത പക്ഷം മാനസിക സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടും.

ജനറൽ

എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? കാരണമിതാണ്

അപകടകാരിയായ ജീവിയാണ് കൊതുക്. അവപരത്തുന്ന രോഗങ്ങളും ചില്ലറയല്ല. കൊതുക് കടിച്ചാലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ വേറേയും. അത് കൊണ്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും കൊതുകിന്റെ കടിയേൽക്കാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്. എന്നാൽ എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ആൾക്കൂട്ടത്തിലായാലും നിങ്ങൾക്ക് മാത്രം കൊതുക് കടിയേൽക്കുന്നുണ്ടെന്ന് തോന്നലുണ്ടോ? എന്നാലിത് നിങ്ങളുടെ മാത്രം തോന്നലല്ല. സത്യമാണ്. അതിന് പല ശാസ്ത്രീയ വിശദീകരണങ്ങളും നൽകുന്നുണ്ട്. വസ്ത്രത്തിന്റെ നിറം ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഗന്ധം കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്. ശരീരത്തിന്റെ താപനില ശരീരത്തിന്റെ താപനില കൂടുന്നതിന് അനുസരിച്ച് കൊതുകുകൾ ശരീരത്തിലേക്കെത്തും. ഗർഭിണിയായിരിക്കുമ്പോൾ മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു. രക്തഗ്രൂപ്പ് നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കിൽ ‘ബി’ ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു. ചർമ്മത്തിലെ ബാക്ടീരിയ ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് നെതർലാൻഡിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളും കൊതുകുകൾ ആകർഷിക്കപ്പെടുന്നതും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജനറൽ

50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'സീതാരാമൻ' ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ. 50 കോടി കളക്ഷൻ ലഭിച്ച വിവരം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്. 30 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. യുഎസിൽ, മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചത്രമാണ് നിലവിൽ സീതാരാമൻ. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 1960 കളിലെ കശ്മീർ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ മൃണാൾ താക്കൂർ , സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 25 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയത് ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.  ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പ്... തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം’ ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണി സാറിന് നന്ദി, നിങ്ങൾ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നൽകി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയിൽ നിന്ന് അളവറ്റ സ്നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യിൽ ജെമിനിയായി അഭിനയിക്കാൻ. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങൾ എനിക്ക് സ്നേഹവും ബഹുമാനവും നൽകി. സിനിമ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികൾ സ്ഥിരമായി. കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നീ ചിത്രങ്ങൾ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. സീതാരാമന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.