വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി

പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്‍ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത് മൂന്നാറിന്റെ വസന്തത്തെയല്ല, പകരം ആ കുത്തൊഴുക്കില്‍ പിന്നീട് തളിരിട്ടത് അതിജീവനത്തിന്റെ കുറിഞ്ഞിപ്പൂക്കളായിരുന്നു. 2018 മെയ് മാസങ്ങളിലായി നീലക്കുറിഞ്ഞി വിടരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രളയത്താലത് സെപ്റ്റംബര്‍ മാസത്തേക്ക് മാറിപ്പോയി. മൂന്നാറിലെ ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വിനോദസഞ്ചാരികളെ വരവേറ്റ് നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലേക്ക് 20 ലക്ഷത്തില്‍ പരം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ വന്ന് തുടങ്ങുന്നേയുള്ളൂ. നാട്ടുകാരാണിപ്പോള്‍ കൂടുതലായി വരുന്നത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. ഒരു പ്രദേശത്ത് വ്യാപകമായി പൂത്തുനില്‍ക്കുമ്പോഴാണ് കുറിഞ്ഞിയുടെ ഭംഗിയറിയാനാകുന്നത്. പൂക്കളുടെ താഴ്‌വരയെ ഓര്‍മിപ്പിക്കും പോലെയാണ് രാജമലയിലെ ഈ നീലവസന്തം. നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്ന് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. കേരള-വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറിഞ്ഞിപ്പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ട് ആവേശം തോന്നുന്നവര്‍ ചെടിപറിച്ചുകൊണ്ടു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2006 ലാണ് ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറിഞ്ഞി പറിച്ചാല്‍ 2000 രൂപയാണ് പിഴ. കൊളുക്കുമലയിലും രാജമലയിലുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂത്ത് തളിര്‍ത്തിരിക്കുന്നത്. കൊളുക്കുമലയിലെത്താനായി സൂര്യനെല്ലിയില്‍ നിന്ന് ടൂറിസം വകുപ്പിന്റെ ജീപ്പ് സംവിധാനം ലഭ്യമാണ്. 2500 രൂപയോളമാണിതിന് ചാര്‍ജ് ചെയ്യുന്നത്. രാജമലയില്‍ എത്തുന്നതിനായി കേരള ടൂറിസം വകുപ്പ് സജ്ജീകരിച്ച ബസ് സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബസ് യാത്രയ്ക്കായി ഒരാള്‍ക്ക് 750 രൂപയാണ് നല്‍കേണ്ടത്‌.മൂന്നാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ 7 മണി മുതല്‍ പ്രവേശനത്തിനായുള്ള ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ പൂക്കുന്ന ഈ നീലവസന്തം കാണാന്‍ ആരുമൊന്ന് കൊതിച്ചിരിക്കും, തീര്‍ച്ച. https://www.keralatourism.org/dtpc എന്ന വെബ്‌സൈറ്റിലൂടെ സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്‌.

ജനറൽ

കേരളത്തിലുമുണ്ടൊരു കണ്ണാടിപാലം

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

ജനറൽ

മുഖകാന്തി വർധിപ്പിക്കാൻ പഞ്ചസാര

വയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചമർത്തെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അവയോട് പടവെട്ടാൻ വിപണികളിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മിൽ പലരും. എന്നാൽ പഞ്ചസാര ഉപയോഗിച്ച് ഈ ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന അഭിപ്രായപ്പെടുകയാണ് ചർമവിദഗ്ധർ. പഞ്ചസാര നല്ലൊരു സ്‌ക്രബും കൂടിയാണ്. പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാവുന്ന സ്‌ക്രബുകൾ നാരങ്ങ നീരും പഞ്ചസാരയും നാല് സ്പൂൺ നാരങ്ങ നീരിൽ 2 സ്പൂൺ പഞ്ചസാര ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറിത്ത പാട് എന്നിവ അകറ്റാനും സഹായിക്കും. തേനും പഞ്ചസാരയും തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കും പൊടിയും, ഡെഡ് സ്‌കിന്നുമെല്ലാം കളയാൻ അത്യുത്തമമാണ്. തക്കാളിയും പഞ്ചസാരയും ഒരു തക്കാളിയെടുത്ത് പകുതിയായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

ജനറൽ

അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

ജനറൽ

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി’; സഞ്ജു വീട്ടിലെത്തിയ സന്തോഷത്തിൽ ജയറാം

ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ജയറാം. പാർവതിയും മകൾ മാളവികയും ഒപ്പം ഉണ്ട്. ‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്.(sanju samson meet actor jayaram family in chennai) നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തെന്നും സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു. സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്,,ഒരു നാൾ അവൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി,രണ്ടാളും നമ്മൾ മലയാളികൾക്ക് വേണ്ടപ്പെട്ടവർ, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെയായിരുന്നു ചിത്രത്തിന് വന്ന കമന്റുകൾ. പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് നിലവിൽ ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്.  

ജനറൽ

പാട്ടിന്റെ വസന്തം വിരിയിച്ച എസ്പിബി; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് രണ്ട് വയസ്സ്. അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ചു എസ്.പി.ബി. ( 2 years of sp balasubrahmaniam demise ) കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ എത്രയോത്രയോ പാട്ടുകൾ. ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ. ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം. അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും , അസാമാന്യമായ സംഗീതബോധവും ഭാവനയും… ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ, യേശുദാസിനെയടക്കം പാടുപാടിച്ച സംഗീതസംവിധായകൻ, രജനീകാന്ത്, കമൽ ഹാസൻ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ,.. നിരവധി സൂപ്പർതാരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ്, റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യം, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ അവിസ്മരണീയ നിമിഷങ്ങൾ… ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് മരണമില്ല.

ജനറൽ

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റു; ‘ന്നാ താന്‍ കേസ് കൊടെന്ന്’ സോഷ്യല്‍ മീഡിയ

തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബൻ. ‘ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്‌സിഡന്റാണെന്നും ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗിൽ സൂചിപ്പിച്ചിട്ടുണ്ട്. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ. ആന്റണി വര്‍ഗീസും അര്‍ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.

ജനറൽ

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടൻ - ജോജു, ബിജു മേനോൻ, നടി രേവതി

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്.  കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി മലയാള സിനിമ പുതിയ പരീക്ഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ ഇതിന് സഹായിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീ സാന്നിധ്യം ഉണ്ട്. അത് ഇനിയും വർധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.  മികച്ച ചിത്രം - ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ) രണ്ടാമത്തെ ചിത്രം - ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍) സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)   സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി) ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍ ബാലതാരം (പെണ്‍)- സ്നേഹ അനു (തല) കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്) ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി) തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം) തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി) ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം) സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും) സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി) പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)