വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോ മോശമാണോ എന്ന സംശയം പലർക്കുമുണ്ട്. ചോക്ലേറ്റ് കഴിക്കുമ്പോൾ ഉള്ള ചില ഗുണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ . കോർട്ടിസോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കാനും ശരീരഭാരം അധികമായി കുറയ്ക്കുവാനും ചോക്കലേറ്റ് സഹായിക്കുന്നു എന്നാണ് ആ രംഗത്തുള്ളവർ പറയുന്നത് . ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞു എന്ന തോന്നൽ അനുഭവിക്കാൻ സഹായിക്കും. എന്തെങ്കിലും കഴിക്കുവാൻ ആഗ്രഹിക്കുമ്പോൾ, ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക. ഡാർക്ക് ചോക്ലേറ്റിൽ 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് മണക്കുന്നതും കഴിക്കുന്നതും ഗ്രെലിൻ അളവ് കുറയ്ക്കും ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും, നിങ്ങളുടെ ഭക്ഷണത്തോടുള്ള ആർത്തി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. ഡാർക്ക് ചോക്ലേറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കലോറി വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുന്നു.ഇൻസുലിൻ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നതിനുള്ള മികച്ച മാർഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ പഞ്ചസാര രക്തപ്രവാഹത്തിൽ പതുക്കെ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡാർക്ക് ചോക്ലേറ്റുകൾ ഉപകരിക്കും. ഡാർക്ക് ചോക്ലേറ്റിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഗണ്യമായ അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ശരീരത്തിന് വേദന കുറയ്ക്കാൻ സഹായിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

ജനറൽ

World Mental Health Day 2022 : സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ഈ തിരക്കുപിടിച്ച  ജീവിതത്തില്‍ പലരും അനുഭവിക്കുന്ന പ്രശ്നമാണ്  'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ 'മാനസിക പിരിമുറുക്കം' ഉണ്ടാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. സ്കൂളില്‍ നടക്കുന്ന പരീക്ഷ മുതില്‍ ഓഫീസിലെ ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ വരെ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാം.  ഇത്തരത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  ഒന്ന്... വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'ഫോളേറ്റ്' എന്ന വിറ്റാമിന്‍ - ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.  രണ്ട്... വിറ്റാമിൻ സി- യുടെ  മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങൾ. ഇത് സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. വർദ്ധിച്ച കോർട്ടിസോളിന്റെ അളവ് തടയുന്നതിലൂടെ വിറ്റാമിൻ സി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച്, ഓറഞ്ച്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മൂന്ന്... സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാന‌സിക പിരിമുറുക്കം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും.  നാല്... ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് മനസ്സിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  അഞ്ച്... മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുർകുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ആറ്... അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ അവശ്യ ആസിഡുകളാൽ സമ്പന്നമാണ് അവക്കാഡോ. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.  ഏഴ്... നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  എട്ട്... കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും

ജനറൽ

3 ദിവസം കൊണ്ട് 9.75 കോടി നേടി റോഷാക്ക്, മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച'

മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോൾ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദവിസം മുൻപ് റിലീസ് ചെയ്ത നിസാം ബഷീർ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവധ മേഖലകളിലും നിന്നും ലഭിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി പേരാണ് റോഷാക്കിനും ടീമിനും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചും നിർമാതാവ് ആന്റോ ജോസഫ് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്.  നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ചയാണ് റോഷാക്ക് റിലീസിലൂടെ കാണാൻ സാധിക്കുന്നതെന്ന് ആന്റോ ജോസഫ് കുറിക്കുന്നു. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക്ക്' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ റോഷാക്കിന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണെന്നും ആന്റോ ജോസഫ് കുറിക്കുന്നു.  ആന്റോ ജോസഫിന്റെ വാക്കുകൾ ഇങ്ങനെ എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..

ജനറൽ

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു. അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്ക്.

ജനറൽ

മീഡിയ സുഹൃത്തുക്കൾ”; ചിത്രം പങ്കുവെച്ച് മമ്മുട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരോടൊപ്പം അദ്ദേഹം എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘മാധ്യമ സുഹൃത്തുക്കൾ’ എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജനറൽ

ഇനി ഉത്തരം’ ഒക്ടോബര്‍ 7 ന് തീയറ്ററുകളിലേക്ക്

ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലര്‍ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒക്ടോബര്‍ 7 ന് ‘ഇനി ഉത്തരം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് അഭിനേതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടു. സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു.

ജനറൽ

'ലൂസിഫറി'നെ കടത്തിവെട്ടുമോ ​'ഗോഡ്ഫാദർ' ? ചിരഞ്ജീവി ചിത്രം നാളെ തിയറ്ററുകളിൽ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.   മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.  

ജനറൽ

Kerala Trip : 'വണ്‍ ഡേ ട്രിപ്പിംഗിന്' പറ്റിയ കേരളത്തിലെ അവിശ്വസനീയമായ സ്ഥലങ്ങള്‍

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. അതുക്കൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്‌കാരവും ചരിത്രവും ഒക്കെക്കൊണ്ട് മലയാളനാട്ടിലെ ഓരോ പ്രദേശങ്ങളും അത്ഭുതപ്പെടുത്തുന്നവയാണ്. ഈ വ്യത്യസ്തയാണ്, ലോകത്തില്‍ തീര്‍ച്ചയായും സന്ദര്‍ശനം നടത്തേണ്ട അമ്പത് പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തെ (Kerala Tourism) നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്താന്‍ കാരണം പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മനോഹരമായ മറ്റൊരുപ്രദേശമുണ്ടെന്ന് തോന്നുന്നില്ല. കാടും മലയും കടലും ഒക്കെക്കൊണ്ട് അനുഗ്രഹീതമായ നമ്മുടെ പ്രദേശം പലപ്പോഴും നമ്മള്‍ക്ക് തന്നെ അത്ഭുതങ്ങള്‍ സമ്മാനിക്കാറുണ്ട്. വാരന്ത്യങ്ങളിലോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലോ ചുറ്റിക്കറങ്ങാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും മനോഹരവും അവിശ്വസനീയവുമായ ചില സ്ഥലങ്ങള്‍ പങ്കുവയ്ക്കുന്നു കുമരകം കുട്ടനാട് മേഖലയുടെ ഭാഗമായി വേമ്പനാട് കായലിന്റെ കിഴക്കേ അറ്റത്ത് ചിതറിക്കിടക്കുന്ന ഒരു ദ്വീപസമൂഹമാണ് കുമരകം. അതിമനോഹരമായ ഈ പ്രദേശത്തെ ചെറിയ തുരുത്തുകള്‍ അവിസ്മരണീയ അനുഭവങ്ങളാകും സമ്മാനിക്കുക. പ്രസിദ്ധമായ നെഹ്രു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്ന വേമ്പനാട് കായലിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നയിടമാണ് കുമരകം. രുചികരമായ കായല്‍ വിഭവങ്ങളും സമുദ്രവിഭവങ്ങളും മറ്റ് തനത് ഭക്ഷണങ്ങളും ഒക്കെ ഇവിടെ അനുഭവിക്കാം. ഉന്മേഷകരമായ കടല്‍ത്തീരങ്ങളും പ്രകൃതിഭംഗി ആസ്വദിച്ചുള്ള അലസ നടത്തങ്ങള്‍, സൈക്കിളിംഗ് അല്ലെങ്കില്‍ ബോട്ടിംഗ് എന്നിവയ്‌ക്കൊക്കെ ഇവിടെ അവസരമുണ്ട്. ആലപ്പുഴ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ആലപ്പുഴ. കൈത്തോടുകളും നദികളും വേമ്പനാട് കായലിനും അറബിക്കടലിനും ഇടയിലുള്ള ആലപ്പി, ഒരു ക്യാന്‍വാസിലെ ചിത്രമെന്നപ്പോലെ അഥിമനോഹരമാണ്. സര്‍റിയല്‍ ദ്വീപുകള്‍, ഉഷ്ണമേഖലാ പച്ചപ്പ്, കാറ്റിലുയുന്ന തെങ്ങിന്‍ തലപ്പുകള്‍, സുന്ദരമായ തുരുത്തുകളിലെ ഗ്രാമങ്ങള്‍, ചുറ്റിപിണഞ്ഞു കിടക്കുന്ന ജലപാതകള്‍, ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങള്‍, ആഡംബര ഹൗസ് ബോട്ടുകള്‍ എന്നിവയാല്‍ ഇവിടം അതിശയപ്പെടുത്തും. വയനാട് പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മികച്ചയൊരുയിടമുണ്ടോ എന്നത് സംശയമാണ്. പച്ചപ്പ് നിറഞ്ഞ ഈ സുന്ദരപ്രദേശം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. നിഗൂഢമായ ഗുഹകള്‍ പര്യവേക്ഷണം ചെയ്യാം, ആകാശം തൊട്ടുനില്‍ക്കുന്ന മലകളില്‍ ട്രെക്കിംഗ് നടത്താം, വന്യജീവിജാലങ്ങള്‍ അവരുടെ സ്വഭാവികതയോടെ സൈ്വര്യവിഹാരം നടത്തുന്നതിന് സാക്ഷിയാകാം, തടാകങ്ങളിലും നദികളിലും ബോട്ടിംഗ്ും കയാക്കിംഗുകളും ആസ്വദിക്കാം, ഗംഭീര വെള്ളച്ചാട്ടളും പുരാതന മനുഷ്യരുടെ കലകളും ഒക്കെ കണ്ടറിയാം ഇങ്ങനെ ഒരു സഞ്ചാരിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആവേശകരമായ കാര്യങ്ങളാണ് ഇവിടെയുള്ളത്. കോഴിക്കോട് മലബാറിന്റെ സംസ്‌കാരം അറിയാന്‍ പറ്റിയോരുയിടമാണ് കോഴിക്കോട്. ഈ തീരദേശ നഗരം ചരിത്രപരമായ സ്ഥലങ്ങള്‍ക്കും സംസ്‌കാരത്തിനും പാചക അനുഭവങ്ങള്‍ക്കും പേരുകേട്ടതാണ്. മലബാര്‍ ഭക്ഷണവും സൗഹൃദവും അവിസ്മരണിയമായിരിക്കും. ആധികാരികമായ മലബാര്‍ ഭക്ഷണവും പലഹാരങ്ങളായ കല്ലുമ്മക്കായ, ചട്ടി പത്തിരി എന്നിവയും മറ്റും പരീക്ഷിച്ചു നോക്കണം. ഇവിടുത്തെ പഴയ വിളക്കുമാടവും, മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന കോഴിക്കോട് ബീച്ചും ഒരിക്കലും ഒഴിവാക്കരുത്.