വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു.

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു. കുട്ടികൾക്കുള്ള ഗ്രീൻ കാർഡ് വിതരണം സിഡിഎസ് മെമ്പർ ഉമ്മുൽ മുസ്തഫ നിർവഹിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള  ബഹുമാനപ്പെട്ട ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റിയാസ് പ്ലാമൂടന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ഇസ്മായിൽ ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷിജി ആരിഫിന് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹ നിർവഹിച്ചു.ഈ യോഗത്തിൽ 28 ആം വാർഡ് കൗൺസിലർ ശ്രീമതി ലീന ജയിംസ് ആശംസകൾ അർപ്പിച്ചു.സിഡിഎസ് മെമ്പർമാരായ നുസൈഫ, സൂസമ്മ, ജാൻസി ശശി, സി ഡി എസ് അക്കൗണ്ടന്റ് സൽമത്ത്, കുടുംബശ്രീ അംഗങ്ങളായ ജയാ പ്രദീപ് സഫിയ അസീസ്, സുമ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ.

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 15 മുതൽ മെയ് 2 വരെ നടത്തപ്പെടുന്നു. ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 9.30 ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മോണ്ഡളത്തിൽ പ്രതിഷ്ഠിക്കും. പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 24 തീയതി ദൈവാലയം യഥാവിധി സന്ദർശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കും. 25 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊൻകുരിശുമായി പെരുന്നാളിന്റെ കൊടിയേറ്റ് ദിവസമായ 22 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് വടക്കേക്കര കുരിശുപള്ളിവരെ നഗരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ് പുറത്തു നമസ്കാരവും കഴിഞ്ഞാണ് നഗരപ്രദക്ഷിണം. വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. അരുവിത്തുറ തിരുനാളിന്റെ ചരിത്രത്തിലാദ്യമായി 101 പൊൻകുരിശുമായി പെരുന്നാളിന്റെ കൊടിയേറ്റ് ദിവസമായ 22 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30ന് വടക്കേക്കര കുരിശുപള്ളിവരെ നഗരപ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം പെരുന്നാൾ കൊടിയേറ്റ് കഴിഞ്ഞ് പുറത്തു നമസ്കാരവും കഴിഞ്ഞാണ് നഗരപ്രദക്ഷിണം. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, മെത്രാന്മാരായ മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജേക്കബ് മുരിയ്ക്കൻ, മാർ മാത്യു അറയ്ക്കൽ തുടങ്ങിയവർ പെരുന്നാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതാണ്. വികാരി ജനറാൾമാരായ വെരി. റവ. ഫാ. ജോസഫ് തടത്തിൽ, വെരി. റവ. ഫാ. ജോസഫ് കണിയോടിയ്ക്കൽ, വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ആർച്ച് പ്രീസ്റ്റ് വെരി. റവ. ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തുടങ്ങിയവരും തിരുനാൾ ദിനങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനങ്ങളിൽ തുടർച്ചയായി വിശുദ്ധ കുർബാന ദൈവാലയത്തിൽ ഉണ്ടായിരിക്കും. 15 ആം തീയതി മുതൽ മെയ് 1 വരെ രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും ഉള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വി. ഗീവർഗീസ് സഹദായുടെ നൊവേന ഉണ്ടായിരിക്കുന്നതാണ്. 23 ആം തീയതി വൈകിട്ട് 7 മണിക്ക് തിരുനാൾ പ്രദക്ഷിണവും, 24 ആം തീയതി ഉച്ചയ്ക്ക് 12.30 ന് ഉള്ള തിരുനാൾ പ്രദക്ഷിണവും പതിവുപോലെ ഉണ്ടായിരിക്കും. .മധ്യതിരുവിതാംകൂറിന്റെ ആഘോഷമായ അരുവിത്തുറ തിരുനാളിൽ ഹൈറേഞ്ച് മേഖലയിൽ നിന്നും, മലബാറിൽ നിന്നും കുടിയേറ്റ ക്രിസ്ത്യാനികൾ വിശുദ്ധനെ വണങ്ങുന്നതിനുവേണ്ടി ഭക്തിയോടെ ദൈവാലയത്തിൽ എത്തുന്നു. പെരുന്നാളിന്റെ പ്രസുദേന്തി അമ്പാറനിരപ്പേൽ ചോങ്കര ജോസ് കുര്യനും, എലിസബത്ത് കുര്യനും ആണ്. അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ റവ. ഫാ. ആന്റണി തോണക്കര, റവ. ഫാ. ഡിറ്റോ തോട്ടത്തിൽ, റവ. ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പിരിച്വൽ ഫാദർ റവ. ഫാ. സെബാസ്റ്റ്യൻ നടുത്തടം, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാ. പോൾ നാടുവിലേടം, അരുവിത്തുറ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ് എ. സി കണ്ടത്തിൻകര, ജോണി കുര്യൻ പുല്ലാട്ട്, ബിജു കെ ജോർജ് കല്ലാച്ചേരിയിൽ എന്നിവർ പെരുന്നാളിന് നേതൃത്വം വഹിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 "

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 " ഭാഗമായി ഡിവിഷൻ 6 മാതാക്കൽ  പേഴും കാട് മിനി ഇൻഡസ്റ്റിയൽ ഏരിയ പരിസരം ഹരിത കർമ സേനയും, ജാഗ്രത സമിതി പ്രവർത്തകരും, ശുചീകരണ തൊഴിലാളികളും  ടീം വെൽഫെയർ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി.  ആരോഗ്യ കാര്യ- സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ Dr സഹില ഫിർദൗസ്, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് ,  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീസ, ഹരിത കേരള മിഷൻ കോഡിനേറ്റർ അൻഷാദ് ഇസ്മായിൽ ശുചീകരണ തൊഴിലാളികളായ ഷാഫി ലേഖ സിനി  എന്നിവർ നേത്യത്വം നൽകി.

പ്രാദേശികം

വൃത്തി " 2023

"വൃത്തി " 2023 ക്യാമ്പയിൻ്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ  പൊതുയിട ശുചീകരണം നടത്തി.  ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക് സ്വാഗതം ആശംസിച്ച  ചടങ്ങിൽ ആരോഗ്യ കാര്യ സ്റ്റാറ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സഹ്ലലഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ തല ഉദ്ഘാടനം  വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇലിയാസ് നിർവഹിച്ചു. കൗൺസിലർമാരായ നാസ്സർവെള്ളൂ പറമ്പിൽ ,അനസ് പാറയിൽ എസ്.കെ.നൗഫൽ ,നഗരസഭ സെക്രട്ടറി സുമയ്യ ബീവി എസ് , ഹരിത കേരള മിഷൻ  കോർഡിനേറ്റർ  അൻഷാദ് ഇസ്മായീൽ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ ,ജെറാൾഡ് മൈക്കിൾ ,അനീസ്സാ ,നൗഷാദ് പി.എം ,ലിനീഷ് രാജ് ,ഹരിത കർമസേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,ടീം നന്മക്കൂട്ടം ,ടീം എമർജെൻസി എന്നീ സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ,  എന്നിവർ പങ്കെടുത്തു.ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം (without  plastic cover ) കൈമാറേണ്ടതുമാണ് . പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതും ആണ്.  മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ് എന്ന് നഗര സഭ സെക്രട്ടറി അറിയിച്ചു.

പ്രാദേശികം

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി - നഗരസഭ ഈരാറ്റുപേട്ട:

ബ്രഹ്മപുരം പ്ലാൻ്റിൽ തീപിടിച്ചതിനെ തുടർന്ന്  .കേരള ഹൈക്കോടതിയുടെ 21/ 3 /23ലെ WP (C)  7844 /2023 നമ്പർ വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ ഖര മാലിന്യ പരിപാലന ചട്ടങ്ങൾ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് എന്നിവ പ്രകാരം  ഈരാറ്റുപേട്ട നഗരസഭയിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ  കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങി  . ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന  നഗരസഭ ആരോഗ്യ ജാഗ്രത സമിതി ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.  ഹൈക്കോടതി വിധിപ്രകാരം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നാട്ട് പോകാൻ തീരുമാനിച്ചു. ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം ( പ്ലാസ്റ്റിക്ക് കവറിൽ അല്ലാതെ ) കൈമാറേണ്ടതുമാണ് . പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതുമാണ് .  മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണന്ന് നഗരസഭ ചെയർ പേഴ്സൻ സെക്രട്ടറി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു

പ്രാദേശികം

യു ഡി എഫ് ധർണ നടത്തി

ഈരാറ്റുപേട്ട .പദ്ധതിവിഹിതം വെട്ടികുറകുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അധികാര വികേന്ദ്രികരണം തകർക്കാനുള എൽ.ഡി.എഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക് മുമ്പിൽ യു ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ ഓഫീസിനു മുന്നിൽ നഗരസഭ കൗണ്സിലർമാർ ധാരണ നടത്തി. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. ജോമോൻ ഐകര ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുഹുറ അബ്ദുൽഖാദർ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇല്ല്യാസ് , യു.ഡി.എഫ് മണ്ഡലം കൺവീനർ പി എച് നൗഷാദ് മുസ്ലിം ലീഗ് നഗരസഭാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം നഗരസഭ കൗണ്സിലർമാരായ നാസർ വെള്ളൂപറമ്പിൽ, പി എം അബ്ദുൽഖാദർ, അൻസർ പുള്ളോലിൽ, സുനിൽ കുമാർ, ഫസൽ റഷീദ്, സുനിത ഇസ്മായിൽ, അന്സൽന പരികുട്ടി, അബസാർ മുരുകോലിൽ തുടങ്ങിയവർ പ്രസംഗിച്ചു. പടം  പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വെട്ടി കുറച്ചതിനെ തിരെ യു ഡി.എഫ് കൗൺസിലറന്മാർ ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി സർവീസിൻ്റെ ഫ്ലാഗ് ഓഫ്

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി (പാലാ-രാമപുരം- കൂത്താട്ടുകുളം- മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-പാലക്കാട്- -മണ്ണാർക്കാട്-അഗളി വഴി ആനക്കട്ടി) സർവീസ്  ഫ്ലാഗ് ഓഫ് ചെയ്യുന്നു.പുതുതായി ആരംഭിച്ച കോഴിക്കോട് ബസ് ഇന്ന് വെളുപ്പിന് 04:10 ന്  സർവീസ് ആരംഭിച്ചു.