വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എം ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്: എം.ഇ.എസ് കോളേജ് റണ്ണർ അപ്പ്

ഈരാറ്റുപേട്ട: എം.ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഷട്ടിൽ ബാഡ്മിൻറൺ (വുമൺ) ചാമ്പ്യൻഷിപ്പിൽ ഈരാറ്റുപേട്ട എം.ഇ. എസ് കോളേജ് റണ്ണർ അപ്പ് ആയി. ദേവമാതാ കോളേജ് കുറവിലങ്ങാട്, ബി.കെ കോളേജ് അമലഗിരി എന്നീ കോളേജുകളുമായി നടന്ന മത്സരത്തിലാണ് എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട ഫൈനലിൽ എത്തിയത്. ഫൈനലിൽ പാലാ അൽഫോൻസാ കോളേജുമായി നടന്ന മത്സരത്തിൽ എം.ഇ. എസ് കോളേജ് ഈരാറ്റുപേട്ട റണ്ണർ അപ്പ് ആയി.  ടീം അംഗങ്ങൾ: ഫർസാന കെ.എം, ഫിദാമോൾ, റിഷാന റാഷിദ്, ഹിബ നൗഷാദ്, ഫിദ ഫാത്തിമ. അഫ്സൽ, ടീം മാനേജർമാർ നിജാസ്.എച്ച്, സൈറ ബാനു.

പ്രാദേശികം

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

വീഡിയോ ലിങ്ക് https://www.facebook.com/share/v/FXKXmVioDnQ4foPw/ ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നു പരാതിയെ തുടർന്ന് കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം.  മലിനജലം ആറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ അടപ്പിച്ചത്. കൃത്യ വിലോപം കാണിച്ച സ്ഥാപനത്തിന് അമ്പതിനായിരം രൂപ പിഴയും നൽകി.  തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക്ക് ടാങ്കും ലീക്ക് കണ്ടതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നൽകി.നിരവധി പേർ ആറിൻ്റെ മറുകര എത്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്ന കടവായിരുന്നു. മലിനം ജലം ഒഴുകി വഴുക്കൽ വീണതോടെ ഇടവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് അത്യാവിശ്യക്കാർ ഇത് വഴി കടന്ന് പോകുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ജൂണിലെ പുതുമഴയത്ത് ചെറു തോടുകളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യ കവറുകൾ മീനച്ചിലാറ്റിൽ എത്തിയത് പരക്കെ വിമർശിക്കപെട്ടിരുന്നു. അന്ന് തന്നെ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനമാണ് മാലിന്യ വിഷയത്തിൽ കർശന തീരുമാനമെടുക്കാൻ ആരോഗ്യവിഭാഗത്തിന് അനുമതി നൽകിയിരുന്നു.അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും. പൊതുനിരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിക്കാൻ സ്പെഷൽ സ്വാകാഡുകളെ ചുമതലപെടുത്തിയും . പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയും ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും മാലിന്യ മുകത നാടിന്നായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു.  ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുനർനിർമാണം നടത്തിയ നാല് റോഡുകൾ ഔദ്യോഗികമായി തുറന്ന് നൽകി .  2.5 ലക്ഷം രൂപമുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ കോട്ട റോഡ്  4 ലക്ഷം മുടക്കി പുനർനിർമിച്ച മാതാക്കൽ അള്ളുങ്കൽ റോഡ്  2.5 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ വയലുങ്ങാട് റോഡ് ഒരു ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത പുത്തൻ പറമ്പ് റോഡ് കൂടാതെ 25 ലക്ഷം രൂപ വകയിരുത്തി പുതുതുതായി ആരംഭിക്കുന്ന ജനകീയ ജലസേചന പദ്ധതിക്ക് വേണ്ടി പത്ത് ലക്ഷം രൂപ മുടക്കി നിർമിക്കുന്ന കുടിവെള്ള ടാങ്കിൻ്റെ  നിർമാണോദ്ഘാടനവും നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആസാദ് നഗറിൽ ചേർന്ന പൊതുയോഗത്തിലാണ് ഉദ്ഘാടനം നടത്തിയത്.ഡിവിഷൻ കൗൺസിലർ എസ്.കെ നൗഫൽ അധ്യക്ഷതവഹിച്ചു.  വൈസ്  ചെയർമാൻ അഡ്വക്കേറ്റ് വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാൻൻ്റിംങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ് വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി.എം ഷെഫീർ,സെക്രട്ടറി യൂസഫ് ഹിബ,മാഹിൻ വെട്ടിയാംപ്ലാക്കൽ , എം.കെ നിസാമുദ്ദീൻ  തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ടാങ്ക് നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ഷംസുദ്ദീൻ പാളയത്തെ വേദിയിൽ ആദരിച്ചു.  

പ്രാദേശികം

അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം. വ്യാപാരികൾ

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ ടവർ, തട്ടാംപറമ്പിൽ ബിൽഡിംഗ്, പുളിക്കൻസ് മാൾ, പഴയപറമ്പിൽ ആർക്കേഡ്, മാർക്കറ്റ് റോഡ്, പുത്തൻപള്ളി ബിൽഡിംഗ്, മറ്റക്കൊമ്പനാൽ ബിൽഡിംഗ്, നൈനാർ പള്ളി മദീന കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി.255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ വിവിധ കക്ഷി നേതാക്കൾക്കും നൽകീയിട്ടുമുണ്ട്. 2024 സെപ്റ്റംബർ 18-ാം തീയതി മുതൽ ഈരാറ്റുപേട്ട കുരിക്കൾ നഗർ കേന്ദ്രീക രിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം തികച്ചും അശാസ്ത്രീയമാണ്. അവിടെ ബസുകൾ നിർത്താതെ പോകുന്നതുമൂലം ഈരാറ്റുപേട്ടയ്ക്ക് പറത്തുള്ള യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ ഈരാറ്റുപേട്ടയിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെങ്ങളിൽ വ്യാപാരം വളരെയധികം കുറയുവാനും കാരണമായി. ഈ പട്ടണത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നിലനിൽപ്പിനും വ്യാപാരസ്ഥാപന ങ്ങൾ പ്രധാന ഘടകമാണ് നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു.  അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പിൽ കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും അനധികൃത ഒട്ടോസ്റ്റാൻ്റുമായിരുന്നു ഇവിടെ തിരക്ക് കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 1994 ൽ ഈ ബസ് സ്റ്റോപ്പ് ഇവിടെ നിലനിർത്തിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും നിലവിലുള്ളതാണ് വ്യാപാരികൾ പറയുന്നു.

പ്രാദേശികം

ദാറുസ്സലാം മസ്ജിദിന്* *പുതിയ പരിപാലന സമിതി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദിന് പുതിയ പരിപാലന സമിതി നിലവിൽ വന്നു. പ്രസിഡൻ്റായി അബ്ദുൽ ഖാദർ (അജ്മി) വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. റാസിക് റഹീം (ജന. സെക്രട്ടറി) അഫീർഖാൻ അസിസ് (ജോ. സെക്രട്ടറി) നവാസ് ചെമ്പുകാംപറമ്പിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. താഹിർ പേരകത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പറയിൽ, റമീസ് പൊന്തനാൽ, സലിം അരിമ്പൻതൊടിയിൽ, സുബൈർ കിഴക്കേട്ടുപറമ്പിൽ, ദിലീപ് കുമ്പളപ്പറമ്പിൽ, സഹീർ ചിറപ്പാറയിൽ എന്നിവരാണ് പരിപാലന സമിതി അംഗങ്ങൾ.

പ്രാദേശികം

സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.

ഈരാറ്റുപേട്ട: സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.  ഇന്ന് (2024 ഒക്ടോബർ 5 ശനിയാഴ്ച) വൈകിട്ട് 5ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  നടക്കുന്ന പരിപാടി ആന്റോ ആൻ്റണി  എം.പി ഉദ്ഘാടനം നിർവ്വഹിക്കും.നഗരസഭാ ചെയർപേഴ്‌സൻ സുഹ്റ അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം.എൽ.എ പോർട്ടൽ ഓപ്പണിംഗ് നിർവ്വഹിക്കും. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,  നഗരസഭാ കൗൺസിലർമാരായ ഫാസില അബ്‌സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ലീന ജെയിംസ്, സുഹാന ജിയാസ് തുടങ്ങിയർ സംബന്ധിക്കും. ജോഷി താനിക്കൽ, അഷ്‌റഫ് വി.എം, വി.എസ്. സലീം, അശോക് കുമാർ വി.എം എന്നിവർ പരിശീലന ക്ലാസ് നയിക്കും.  തുടർന്ന് സിനി ആർട്ടിസ്റ്റ് മുഹമ്മദ് ഇർഫാൻ, അജുംഷ, ന്യൂസ് റീഡർ ഷിഹാബ് മുഹമ്മദ്, ഗായിക അസ്‌ന ഖാൻ തുടങ്ങിയവർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും. 

പ്രാദേശികം

രസതന്ത്രത്തിൻന്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ് .

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ്  കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം  രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ  പ്രൊഫ ഡോ സിബി ജോസഫ്,  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്  കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു..രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും രണ്ടു നിലകളിലായി അണിയിച്ചൊരുക്കിയ കെം ഫെസ്റ്റ് എക്സിബിഷനിൽ  സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായി തിരക്ക് അനുഭവപ്പെട്ടു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് എക്സ്സിബിഷൻ കാണാൻ എത്തിയത്.

പ്രാദേശികം

എസ്.ഡി.പി ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം പൂഞ്ഞാർ മണ്ഡം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി വി..എസ് ഹിലാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിയിൽ, ജില്ലാ ഖജാൻജി കെ. എസ്. ആരിഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ യാസിർ കാരയ്ക്കാട്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.